Skip to main content

സംസ്ഥാനത്ത്‌ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും

സംസ്ഥാനത്ത്‌ റോഡുകളിലെ നടപ്പാതകളിൽ കൈവരികൾ നിർമിക്കും. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്. ഉയർന്ന നിലവാരമുള്ള റോഡുകൾ നിർമിക്കുമ്പോൾ സമാന്തരമായി കൈവരികളുള്ള നടപ്പാതകൾ തയ്യാറാക്കുന്നുണ്ട്. ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ സർക്കാർ സ്ഥാപനങ്ങൾ വഴിയും പൊതുവിതരണ കേന്ദ്രങ്ങൾ വഴിയും വിപണനം ചെയ്യുന്നത്‌ ആലോചിക്കും.

ഭിന്നശേഷിക്കാർക്ക്‌ പ്രത്യേക വകുപ്പ് ഇല്ലെങ്കിലും ക്ഷേമപദ്ധതികൾ സർക്കാർ കൃത്യമായി നടപ്പാക്കുന്നുണ്ട്‌. സ്വകാര്യ സ്ഥാപനങ്ങളിൽ ഭിന്നശേഷി സംവരണമെന്നത് ന്യായമായ ആവശ്യമാണെങ്കിലും നിയമപരമായി കഴിയാത്ത സാഹചര്യമുണ്ട്‌. കൂടുതൽ ഭിന്നശേഷിക്കാർക്കു തൊഴിൽ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക്‌ ഇൻസെന്റീവ് നൽകുന്നതു പരിഗണിക്കും.

യുഡിഐടി കാർഡ് പദ്ധതി നടപ്പാക്കാത്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് തത്സമയം കാർഡുകൾ നൽകും. രജിസ്ട്രേഷൻ സംബന്ധിച്ച സാങ്കേതിക തടസ്സം ഒഴിവാക്കും. ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച്‌ വെബ്സൈറ്റ് തയ്യാറാക്കും. വീട്ടിൽനിന്ന്‌ പുറത്തിറങ്ങാൻ കഴിയാത്ത ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കു വാതിൽപ്പടി സേവനം ശക്തമാക്കും.

പദ്ധതികളുടെ ആനുകൂല്യം യഥാർഥ ഗുണഭോക്താവിനു ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ലൈഫ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും അക്ഷയ സംവിധാനം വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്ന രീതി ആരംഭിക്കും. ഡിജിറ്റൽ ഇടങ്ങൾ പൊതു ഇടങ്ങളാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ ഇടങ്ങളെയും ഭിന്നശേഷി സൗഹൃദമാക്കേണ്ടതുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.