Skip to main content

കോൺഗ്രസ് അണികൾക്കല്ല, നേതാക്കൾക്കാണ് രാഷ്ട്രീയ വിദ്യാഭ്യാസം വേണ്ടത്

മുപ്പത്തിയെട്ട് നേതാക്കൾ ഒരു മാസം കൊണ്ട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു എന്നത് അത്ര ശുഭകരമായ വാർത്തയല്ല. നൂറുകണക്കിന് കോൺഗ്രസ്സ് നേതാക്കളാണ് പല ഘട്ടങ്ങളിലായി ബിജെപിയിലേക്ക് ചേക്കേറിയത്. നിലവിലുള്ള ബിജെപി നേതാക്കന്മാരിൽ നല്ലൊരുപങ്കും മുൻ കോൺഗ്രസുകാരാണ്. 303 ബിജെപി എം പിമാരിൽ 112 പേരും കോൺഗ്രസ്സ് പശ്ചാത്തലമുള്ളവരാണ്.

അധികാരമില്ലാതെ ജീവിക്കുക എന്നത് കോൺഗ്രസ് നേതാക്കൾക്ക് ചിന്തിക്കാൻ പറ്റാതെ ആയി, അധികാരത്തിന് വേണ്ടി ഇന്നലെ വരെ പറഞ്ഞത് തള്ളിപറഞ്ഞുകൊണ്ട് മറുകണ്ടം ചാടാൻ മടിയില്ലാത്തവരായി അവർ മാറി. മതനിരപേക്ഷ സങ്കൽപ്പങ്ങളോ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളോ അവരുടെ രാഷ്ട്രീയ പ്രവർത്തനത്തെ സ്വാധീനിച്ചിട്ടേയില്ല എന്നത് അവരുടെ വ്യക്തിപരമായ പോരായ്മ മാത്രമല്ല. ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ്സ് എന്ത് നിലപാടാണ് അവരെ പഠിപ്പിച്ചിട്ടുള്ളത്. അധികാരത്തിനായി എന്തും ചെയ്യുന്ന സംസ്കാരം കോൺഗ്രസിനെ എത്തിച്ചത് അവർക്കുതന്നെ കരകയറാനാവാത്ത ഗർത്തത്തിലാണ്.

വർഗ്ഗീയ വിരുദ്ധത ഊട്ടിയുറപ്പിച്ചില്ല എന്നതോ പോകട്ടെ, വർഗീയ പ്രീണനവും മൃദുഹിന്ദുത്വ സമീപനങ്ങളും അവർക്കുപോലും അവരെ ബിജെപിയിൽ നിന്ന് വേറിട്ടവരായി കാണാൻ കഴിയാതെയാക്കി.

കോൺഗ്രസ് അവരുടെ അണികൾക്കല്ല, മറിച്ച് നേതാക്കൾക്കാണ് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത്. പക്ഷേ അതിന് ശ്രമിക്കേണ്ടവർ തീവ്രവർഗീയ വാദികളുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വയ്ക്കുന്നവരും എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്ക് പോകും എന്ന് അഭിമാനത്തോടെ പറയുന്നവരുമൊക്കെയാണ് എന്നതാണ് ഗതികേട്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.