Skip to main content

തലശ്ശേരി - മാഹി ബൈപ്പാസ് യാഥാർഥ്യമായി, നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം

അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു വിരാമമമിട്ട് തലശ്ശേരി - മാഹി ബൈപ്പാസ് യാഥാർത്ഥ്യമായിരിക്കുന്നു. തലശ്ശേരിലും മാഹിയിലുമുള്ള വീതി കുറഞ്ഞ റോഡുകളിലൂടെ കടന്നു പോകുമ്പോൾ നേരിട്ടിരുന്ന ഗതാഗതക്കുരുക്കിൽ പെടാതെ കുറഞ്ഞ സമയം കൊണ്ട് ആ ദൂരം സഞ്ചരിക്കാൻ ഈ പദ്ധതി സഹായകമാകും. 1973-ൽ ആദ്യമായി ഉയർന്ന ഈ ആവശ്യം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതു വരെ അസാധ്യമായ ഒരു സ്വപ്നം മാത്രമായിരുന്നു. ഇച്ഛാശക്തിയും ജനങ്ങളോടുള്ള പ്രതിബദ്ധതയും കൈമുതലാക്കിയാണ് എങ്ങുമെത്താതെ കിടന്നിരുന്ന ബൈപ്പാസ് നിർമ്മാണം വിജയകരമായി പൂർത്തീകരിക്കാൻ എൽ.ഡി.എഫ് സർക്കാർ മുന്നിട്ടിറങ്ങിയത്.
ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചും പദ്ധതിയുടെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തിയും നിയമപരമായ തടസ്സങ്ങൾ നീക്കിയും 2017-ൽ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. 2022-ല്‍ പദ്ധതിയുടെ 90 ശതമാനവും കഴിഞ്ഞെങ്കിലും റെയിൽവേ നിർമ്മിക്കാനുണ്ടായിരുന്ന പാലത്തിന്റെ നിർമ്മാണം വൈകിയത് പദ്ധതിയുടെ പൂർത്തീകരണത്തിൽ അല്പം കാലതാമസം വരുത്തി. സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിനൊടുവിൽ റെയിൽവേ പാലം പണി പൂർത്തീകരിക്കുകയും ബൈപാസ് ജനങ്ങൾക്ക് തുറന്നു നൽകാൻ സാധിക്കുകയും ചെയ്തു. അതുപോലെത്തന്നെ, 2011-16 കാലയളവിൽ മുന്നോട്ടുള്ള വഴി അടഞ്ഞു പോയിരുന്ന ദേശീയപാതാ വികസനവും എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രം ഇന്നു ദ്രുതഗതിയിൽ പൂർത്തിയാവുകയാണ്.
2013- വിജ്ഞാപനം റദ്ദാക്കി, അധികം വൈകാതെ ഓഫീസ് താഴിട്ടുപൂട്ടി കേരളം വിട്ട ദേശീയ പാത അതോറിറ്റിയെ തിരിച്ചുകൊണ്ടു വന്നത് 2016-ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരായിരുന്നു. അതിനായി നിരന്തരം കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി. ദേശീയ പാത വികസനത്തിന്റെ അടിയന്തര പ്രാധാന്യം കേന്ദ്ര ഗതാഗത മന്ത്രിയെ ബോധ്യപ്പെടുത്തി. നിരവധി തവണ ഇതിനായി രാജ്യ തലസ്ഥാനം സന്ദർശിക്കുകയുണ്ടായി.
ആ ശ്രമങ്ങൾ ഫലം കണ്ടു. ദേശീയപാതാ വികസനത്തിനു വേണ്ടി വരുന്ന സ്ഥലമേറ്റെടുപ്പിന്റെ 25% തുക നൽകിയും സമയബന്ധിതമായി സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയും 45 മീറ്റർ വീതിയുള്ള ദേശീയ പാത എന്ന ‘അസാധ്യമായ പദ്ധതി’ എൽ.ഡി.എഫ് സർക്കാർ യാഥാർത്ഥ്യമാക്കുകയാണ്. 5580 കോടി രൂപയാണ് കേരളം ദേശീയപാത വികസനത്തിനായി ചെലവഴിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ ആവശ്യത്തിന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കേരളമാണെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. പ്രതിസന്ധികൾ മറികടന്നു കേരളം മുന്നോട്ടു പോവുകയാണ്. ഗതാഗത മേഖലയിൽ മികച്ച സൗകര്യങ്ങളൊരുക്കുമെന്ന വാഗ്ദാനം സർക്കാർ പൂർണ്ണമായും നിറവേറ്റും. അതിനായി നമുക്കൊരുമിച്ചു നിൽക്കാം.

കൂടുതൽ ലേഖനങ്ങൾ

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടി

സ. ടി പി രാമകൃഷ്‌ണന്‍

താല്‍ക്കാലിക വൈസ്‌ ചാന്‍സിലര്‍മാരെ സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നല്ലാതെ നിയമിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി ഗവര്‍ണ്ണര്‍ നടത്തുന്ന രാഷ്‌ട്രീയ കളിക്കുള്ള തിരിച്ചടിയാണ്.

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകം

സ. പിണറായി വിജയൻ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്.

വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ് എന്‍ ശങ്കരയ്യ

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യയുടെ ജന്മദിനമാണ് ഇന്ന്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്.