Skip to main content

തലശ്ശേരി - മാഹി ബൈപ്പാസ് യാഥാർഥ്യമായി, നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം

അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു വിരാമമമിട്ട് തലശ്ശേരി - മാഹി ബൈപ്പാസ് യാഥാർത്ഥ്യമായിരിക്കുന്നു. തലശ്ശേരിലും മാഹിയിലുമുള്ള വീതി കുറഞ്ഞ റോഡുകളിലൂടെ കടന്നു പോകുമ്പോൾ നേരിട്ടിരുന്ന ഗതാഗതക്കുരുക്കിൽ പെടാതെ കുറഞ്ഞ സമയം കൊണ്ട് ആ ദൂരം സഞ്ചരിക്കാൻ ഈ പദ്ധതി സഹായകമാകും. 1973-ൽ ആദ്യമായി ഉയർന്ന ഈ ആവശ്യം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതു വരെ അസാധ്യമായ ഒരു സ്വപ്നം മാത്രമായിരുന്നു. ഇച്ഛാശക്തിയും ജനങ്ങളോടുള്ള പ്രതിബദ്ധതയും കൈമുതലാക്കിയാണ് എങ്ങുമെത്താതെ കിടന്നിരുന്ന ബൈപ്പാസ് നിർമ്മാണം വിജയകരമായി പൂർത്തീകരിക്കാൻ എൽ.ഡി.എഫ് സർക്കാർ മുന്നിട്ടിറങ്ങിയത്.
ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചും പദ്ധതിയുടെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തിയും നിയമപരമായ തടസ്സങ്ങൾ നീക്കിയും 2017-ൽ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. 2022-ല്‍ പദ്ധതിയുടെ 90 ശതമാനവും കഴിഞ്ഞെങ്കിലും റെയിൽവേ നിർമ്മിക്കാനുണ്ടായിരുന്ന പാലത്തിന്റെ നിർമ്മാണം വൈകിയത് പദ്ധതിയുടെ പൂർത്തീകരണത്തിൽ അല്പം കാലതാമസം വരുത്തി. സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിനൊടുവിൽ റെയിൽവേ പാലം പണി പൂർത്തീകരിക്കുകയും ബൈപാസ് ജനങ്ങൾക്ക് തുറന്നു നൽകാൻ സാധിക്കുകയും ചെയ്തു. അതുപോലെത്തന്നെ, 2011-16 കാലയളവിൽ മുന്നോട്ടുള്ള വഴി അടഞ്ഞു പോയിരുന്ന ദേശീയപാതാ വികസനവും എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രം ഇന്നു ദ്രുതഗതിയിൽ പൂർത്തിയാവുകയാണ്.
2013- വിജ്ഞാപനം റദ്ദാക്കി, അധികം വൈകാതെ ഓഫീസ് താഴിട്ടുപൂട്ടി കേരളം വിട്ട ദേശീയ പാത അതോറിറ്റിയെ തിരിച്ചുകൊണ്ടു വന്നത് 2016-ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരായിരുന്നു. അതിനായി നിരന്തരം കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി. ദേശീയ പാത വികസനത്തിന്റെ അടിയന്തര പ്രാധാന്യം കേന്ദ്ര ഗതാഗത മന്ത്രിയെ ബോധ്യപ്പെടുത്തി. നിരവധി തവണ ഇതിനായി രാജ്യ തലസ്ഥാനം സന്ദർശിക്കുകയുണ്ടായി.
ആ ശ്രമങ്ങൾ ഫലം കണ്ടു. ദേശീയപാതാ വികസനത്തിനു വേണ്ടി വരുന്ന സ്ഥലമേറ്റെടുപ്പിന്റെ 25% തുക നൽകിയും സമയബന്ധിതമായി സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കിയും 45 മീറ്റർ വീതിയുള്ള ദേശീയ പാത എന്ന ‘അസാധ്യമായ പദ്ധതി’ എൽ.ഡി.എഫ് സർക്കാർ യാഥാർത്ഥ്യമാക്കുകയാണ്. 5580 കോടി രൂപയാണ് കേരളം ദേശീയപാത വികസനത്തിനായി ചെലവഴിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ ആവശ്യത്തിന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കേരളമാണെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. പ്രതിസന്ധികൾ മറികടന്നു കേരളം മുന്നോട്ടു പോവുകയാണ്. ഗതാഗത മേഖലയിൽ മികച്ച സൗകര്യങ്ങളൊരുക്കുമെന്ന വാഗ്ദാനം സർക്കാർ പൂർണ്ണമായും നിറവേറ്റും. അതിനായി നമുക്കൊരുമിച്ചു നിൽക്കാം.

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.