Skip to main content

നവലിബറൽ മുതലാളിത്ത നയങ്ങൾ ലോകമെങ്ങും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഇന്ന് മാർക്സിന്റെ വാക്കുകൾക്കും മാർക്സിസത്തിനും പ്രാധാന്യം ഏറുകയാണ്

ഇന്ന് കാൾ മാർക്സിന്റെ ചരമദിനമാണ്. എല്ലാവരും തുല്യതയോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമത്തിനായി വാദിക്കുക മാത്രമല്ല, അതിനായി വിപ്ലവ സമരത്തിൽ അണിനിരക്കണമെന്നും മാർക്സ് നിരന്തരം ഓർമ്മിപ്പിച്ചു. നവലിബറൽ മുതലാളിത്ത നയങ്ങൾ ലോകമെങ്ങും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഇന്ന് മാർക്സിന്റെ വാക്കുകൾക്കും മാർക്സിസത്തിനും പ്രാധാന്യം ഏറുകയാണ്. ചൂഷണത്തിലൂടെ ലാഭം കുന്നുകൂടുന്ന കോർപ്പറേറ്റ് കുത്തകകൾക്കെതിരെ ജനകീയ സമരങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. ഈ സമരങ്ങളെ വർഗ്ഗീയതയും വംശീയ വിദ്വേഷവും പറഞ്ഞു ഭിന്നിപ്പിക്കുന്ന പ്രതിലോമ ശക്തികളെയും കരുതിയിരിക്കണം. നവലിബറൽ കാലത്തെ വിപ്ലവമുന്നേറ്റങ്ങൾക്ക് മാർക്സിന്റെ ഓർമ്മകൾ കരുത്തുപകരും.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.