Skip to main content

ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒരു റിപബ്ലിക് ആവാൻ നമ്മൾ തീരുമാനിച്ചപ്പോൾ ഇത്തരമൊരു സ്വേച്ഛാധിപത്യഭരണത്തിനല്ല നമ്മൾ ഒപ്പിട്ടത്

ഇടയ്ക്കിടെ ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ കാരണം രാഷ്ട്രത്തിന്റെ ശ്രദ്ധ 'വികസനപ്രവർത്തനങ്ങ'ളിൽ നിന്ന് മാറിപ്പോവുന്നു, അതിനാൽ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണം എന്നതായിരുന്നു നരേന്ദ്രമോദി സർക്കാരിന്റെ വാദം. രാജ്യത്തെ ഒരു വിഭാഗം മധ്യവർഗത്തിന്റെ പിന്തുണ ഇതിന് ഉണ്ടാക്കിയെടുക്കാനും സർക്കാരിന് കഴിഞ്ഞു. എന്നാൽ, ദില്ലിയിൽ അധികാരം കേന്ദ്രീകരിക്കാനും നമ്മുടെ ഫെഡറൽ ചട്ടക്കൂടിനെ തകർക്കാനും ആണ് ഈ പുതിയ തട്ടിപ്പ് എന്നത് വ്യക്തമായിരുന്നു. പക്ഷേ, ഇപ്പോൾ ഇവരുടെ നിർദ്ദേശങ്ങൾ വന്നപ്പോൾ രാജ്യത്ത് എപ്പോഴും തെരഞ്ഞെടുപ്പ് ആയിരിക്കും എന്ന സ്ഥിതിയായി!
ഇപ്പോൾ ലഭ്യമായ വിവരങ്ങൾപ്രകാരമാണെങ്കിൽ വളരെ വിചിത്രമാകും കാര്യങ്ങൾ. സംസ്ഥാനങ്ങളിലോ പഞ്ചായത്തിൽ പോലുമോ ഒരു സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ലോക്സഭയുടെ കാലാവധി കഴിയുന്നവരെയുള്ള ഏതാനും വർഷങ്ങൾക്കു വേണ്ടി അവിടെ തിരഞ്ഞെടുപ്പ് നടക്കും. ലോക്സഭയ്ക്ക് ഒപ്പം വീണ്ടും തെരഞ്ഞെടുപ്പ്. 1957 മുതൽ ഈ സംവിധാനം ആയിരുന്നു എങ്കിൽ കേരളത്തിൽ എത്ര തെരഞ്ഞെടുപ്പ് നടക്കുമായിരുന്നു എന്ന് ആലോചിക്കുക.
പക്ഷേ, കൂടുതൽ തെരഞ്ഞെടുപ്പുകൾ നടക്കും എന്നതല്ല ഇവിടത്തെ കാതലായ പ്രശ്നം. അധികാരം നിർണയിക്കപ്പെടുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രം ആയിരിക്കും എന്നതാണ്. കൂടുതൽ അധികാരകേന്ദ്രീകരണനിയമങ്ങളും പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയവും കൊണ്ടുള്ള ദില്ലി കേന്ദ്രീകരണം ഇതിനൊപ്പം വച്ച് വായിക്കണം.
ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒരു റിപബ്ലിക് ആവാൻ നമ്മൾ തീരുമാനിച്ചപ്പോൾ ഇത്തരം സ്വേച്ഛാധിപത്യഭരണത്തിനല്ല നമ്മൾ ഒപ്പിട്ടത്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.