Skip to main content

ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒരു റിപബ്ലിക് ആവാൻ നമ്മൾ തീരുമാനിച്ചപ്പോൾ ഇത്തരമൊരു സ്വേച്ഛാധിപത്യഭരണത്തിനല്ല നമ്മൾ ഒപ്പിട്ടത്

ഇടയ്ക്കിടെ ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ കാരണം രാഷ്ട്രത്തിന്റെ ശ്രദ്ധ 'വികസനപ്രവർത്തനങ്ങ'ളിൽ നിന്ന് മാറിപ്പോവുന്നു, അതിനാൽ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണം എന്നതായിരുന്നു നരേന്ദ്രമോദി സർക്കാരിന്റെ വാദം. രാജ്യത്തെ ഒരു വിഭാഗം മധ്യവർഗത്തിന്റെ പിന്തുണ ഇതിന് ഉണ്ടാക്കിയെടുക്കാനും സർക്കാരിന് കഴിഞ്ഞു. എന്നാൽ, ദില്ലിയിൽ അധികാരം കേന്ദ്രീകരിക്കാനും നമ്മുടെ ഫെഡറൽ ചട്ടക്കൂടിനെ തകർക്കാനും ആണ് ഈ പുതിയ തട്ടിപ്പ് എന്നത് വ്യക്തമായിരുന്നു. പക്ഷേ, ഇപ്പോൾ ഇവരുടെ നിർദ്ദേശങ്ങൾ വന്നപ്പോൾ രാജ്യത്ത് എപ്പോഴും തെരഞ്ഞെടുപ്പ് ആയിരിക്കും എന്ന സ്ഥിതിയായി!
ഇപ്പോൾ ലഭ്യമായ വിവരങ്ങൾപ്രകാരമാണെങ്കിൽ വളരെ വിചിത്രമാകും കാര്യങ്ങൾ. സംസ്ഥാനങ്ങളിലോ പഞ്ചായത്തിൽ പോലുമോ ഒരു സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ലോക്സഭയുടെ കാലാവധി കഴിയുന്നവരെയുള്ള ഏതാനും വർഷങ്ങൾക്കു വേണ്ടി അവിടെ തിരഞ്ഞെടുപ്പ് നടക്കും. ലോക്സഭയ്ക്ക് ഒപ്പം വീണ്ടും തെരഞ്ഞെടുപ്പ്. 1957 മുതൽ ഈ സംവിധാനം ആയിരുന്നു എങ്കിൽ കേരളത്തിൽ എത്ര തെരഞ്ഞെടുപ്പ് നടക്കുമായിരുന്നു എന്ന് ആലോചിക്കുക.
പക്ഷേ, കൂടുതൽ തെരഞ്ഞെടുപ്പുകൾ നടക്കും എന്നതല്ല ഇവിടത്തെ കാതലായ പ്രശ്നം. അധികാരം നിർണയിക്കപ്പെടുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രം ആയിരിക്കും എന്നതാണ്. കൂടുതൽ അധികാരകേന്ദ്രീകരണനിയമങ്ങളും പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയവും കൊണ്ടുള്ള ദില്ലി കേന്ദ്രീകരണം ഇതിനൊപ്പം വച്ച് വായിക്കണം.
ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒരു റിപബ്ലിക് ആവാൻ നമ്മൾ തീരുമാനിച്ചപ്പോൾ ഇത്തരം സ്വേച്ഛാധിപത്യഭരണത്തിനല്ല നമ്മൾ ഒപ്പിട്ടത്.
 

കൂടുതൽ ലേഖനങ്ങൾ

എല്‍ഡിഎഫിന്‍റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിനെതിരായി വർ​ഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില്‍ തന്നെ വര്‍​ഗീയ ശക്തികള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യോജിച്ച്‌ നിന്നിട്ടുണ്ട്‌ എന്ന് കാണാം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.