Skip to main content

മോദി പിന്തുടരുന്നത് ഹിറ്റ്ലറുടെ രീതി

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് പ്രതിപക്ഷനേതാക്കളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച വേളയിൽ ഒരു പ്രതിപക്ഷ മുഖ്യമന്ത്രിയെ ഇങ്ങനെ ഓരോ കാരണങ്ങൾ ഉണ്ടാക്കി തടങ്കലിൽ വയ്ക്കുന്നത് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്നത് വ്യക്തമാണ്. മോദി ഭരണത്തിൽ ജനാധിപത്യം പുലരില്ല എന്നത് കൂടുതൽ വ്യക്തമാവുകയാണ്. ലോക്സഭയുടെ അവസാനസമ്മേളനക്കാലത്ത് 140ലേറെ പാർലമെന്റ് അംഗങ്ങളെ ഓരോ തൊടുന്യായങ്ങൾ പറഞ്ഞു പുറത്താക്കിയിട്ടാണ് പല പ്രധാന ബില്ലുകളും പാസാക്കിയത്. ഹിറ്റ്‌ലർ പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവും നിയമം ആയിരിക്കും എന്ന ഒരു ചട്ടം ഹിറ്റ്ലർ പാസാക്കിയിരുന്നു. ജർമ്മൻ പാർലമെന്റിലെ കമ്യൂണിസ്റ്റുകാരെയും സോഷ്യലിസ്റ്റുകളെയും നേരിടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്. ഇതേ രീതിയാണ് മോദിയും പിന്തുടരുന്നത്.

ഏതാനും മാസം മുമ്പാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഡെൽഹിയിലെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. അദ്ദേഹം ഇപ്പോഴും തടങ്കലിലാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ, കെജ്രിവാളിനെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് കോൺഗ്രസ് ചോദിച്ചത്. ജനാധിപത്യം ധ്വംസനത്തിനെതിരെ തത്വാധിഷ്ഠിതമായ ഒരു നിലപാട് കോൺഗ്രസ് എടുക്കുന്നില്ല എന്നത് ഇത്തരുണത്തിൽ പറയാതിരിക്കാൻ ആവില്ല.

രാജ്യത്തെ ജനാധിപത്യം വെല്ലുവിളിക്കപ്പെടുന്ന ഈ വേളയിൽ എല്ലാ ജനാധിപത്യവാദികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.