Skip to main content

ചീമേനി രക്തസാക്ഷി ദിനം

1987 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമാണ് രാഷ്ട്രീയ കേരളത്തെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്. പാർടി ഓഫീസിൽ വോട്ടെടുപ്പിന് ശേഷമുള്ള പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നീ അഞ്ച് സി പി ഐ എം പ്രവർത്തകരെയാണ് സമാധാന പ്രേമികളെന്ന് നടിക്കുന്ന കോൺഗ്രസുകാർ അന്ന് അരുംകൊല ചെയ്തത്. തീയിട്ടും വെട്ടിയും കുത്തിയുമുള്ള കൂട്ടക്കൊല ആണ് ഉണ്ടായത്.

ചീമേനിയിൽ അന്ന് അരങ്ങേറിയ ആ കൊടുംക്രൂരത ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള അടങ്ങാത്ത നശീകരണ ചിന്തയുടെ ഭാഗമാണ്.അതേ ശക്തികൾ ഇന്നും അത്തരം ശ്രമങ്ങൾ തുടരുന്നു. വർഗീയതയും വിദ്വേഷവും പ്രചരിപ്പിച്ചു കലാപങ്ങൾ അഴിച്ചുവിടുന്ന പ്രതിലോമ ശക്തികളെ ചെറുത്തുതോൽപിക്കാൻ നാം ഒറ്റക്കെട്ടായി അണിചേരേണ്ടതുണ്ട്. അധികാര നേട്ടത്തിനായി അവസരവാദ നിലപാടുകളെടുക്കുന്ന കോൺഗ്രസിനെയും തുറന്നുകാണിക്കണം. സമാധാനത്തിന്റെ അപ്പോസ്തലന്മാരായി നടിക്കുന്ന കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിന്റെ യഥാർത്ഥ ചരിത്രമാണ് ചീമേനിയിലെ രക്തസാക്ഷികൾ ഓർമ്മിപ്പിക്കുന്നത്. അന്ന് സിപിഐഎം ചീമേനി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന എം വി ബാലകൃഷ്ണൻ മാസ്റ്റർ ഇന്ന് കാസർകോട് മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയാണ്. രക്തസാക്ഷികളുടെ ത്യാഗ വഴിയിൽ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം തന്നെ ചീമേനിയുടെ തീവ്രമായ ഓർമ്മപ്പെടുത്തലാണ്. യഥാർത്ഥ ജനകീയ, മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ട് തുല്യതയും സഹോദര്യവും പുലരുന്ന ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ നമുക്കൊരുമിച്ചു മുന്നേറാം. രക്തസാക്ഷി സ്മരണക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.