Skip to main content

സംഘപരിവാർ അജൻഡയ്‌ക്ക്‌ മുന്നിൽ കേരളം മുട്ടുമടക്കില്ല

സംഘപരിവാറിന്റെ വർഗീയ ലക്ഷ്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾക്ക്‌ പൂർണമായും വിശ്വസിക്കാൻ കഴിയുന്നത്‌ ഇടതുപക്ഷത്തെ മാത്രമാണെന്നതാണ്‌ രാജ്യത്തിന്റെ പ്രത്യേകത. ഒരു സംശയവും വേണ്ട. ഈ പോരാട്ടത്തിന്റെ മുൻനിരയിൽ എൽഡിഎഫും കേരളത്തിലെ എൽഡിഎഫ്‌ സർക്കാരുമുണ്ടാകും. ഏതു ത്യാഗം സഹിച്ചും ഈ പോരാട്ടം തുടരും. ഒരുകാരണവശാലും സംഘപരിവാർ ശക്തികൾക്കുമുന്നിൽ മുട്ടുമടക്കില്ല, നിശ്ശബ്ദരാകുകയുമില്ല.

മുസ്ലിങ്ങളുടെ പൗരാവകാശങ്ങൾ എടുത്തുകളയാനുള്ള ഉപകരണങ്ങളായാണ്‌ പരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്‌റ്ററും ഉപയോഗിക്കുന്നത്‌. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ അജൻഡയുടെ ഭാഗമാണിത്‌. ഈ വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ല.

രാഹുൽ ഗാന്ധി ജോഡോ യാത്രയിലോ സമാപനത്തിലോ അതിനു ശേഷമോ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ ഒന്നും പറഞ്ഞില്ല. കോൺഗ്രസ്‌ ദേശീയ അധ്യക്ഷനോട്‌ നിലപാട്‌ ചോദിച്ചപ്പോൾ ആലോചിച്ച്‌ പറയാമെന്നാണ്‌ പറഞ്ഞത്‌. തൊട്ടടുത്തിരുന്ന സംഘടനാ ജനറൽ സെക്രട്ടറി ചിരിക്കുകയായിരുന്നു. നിങ്ങൾക്ക്‌ ചിരിക്കാം. ഇന്ത്യയുടെ ജനമനസ്സിൽ തീയാണ്‌. നിങ്ങൾ മൗനത്തിലൂടെ ബിജെപിക്ക്‌ പിന്തുണ നൽകുകയാണ്‌. മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്നതാണ്‌ നിയമം. ഇത്‌ കേവലമൊരു നിയമമല്ല. ഇതുവരെ ഇവിടെ ജീവിച്ച കോടാനുകോടി ജനങ്ങളെ ഭയപ്പാടിലാക്കുകയാണ്‌. ആശങ്കയോടെയാണ്‌ അവർ കഴിയുന്നത്‌. അവരോട്‌ ഞങ്ങൾ പറയുന്നു. നിങ്ങൾ ഒറ്റയ്‌ക്കല്ല. കേരളം നിങ്ങൾക്കൊപ്പമുണ്ട്‌.

ഈ നിയമങ്ങൾക്കെതിരെ ആദ്യം ശബ്ദിച്ചത്‌ കേരളമാണ്‌. അന്നത്‌ ഒറ്റപ്പെട്ടതായിരുന്നുവെങ്കിലും പിന്നീട്‌ എല്ലാവരും ഏറ്റെടുത്തു. സിഎഎക്കെതിരെ ഇന്ത്യയിൽ ആദ്യം പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്‌. ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക്‌ കത്തയച്ചു. നിയമപരമായി ചോദ്യം ചെയ്യാൻ സുപ്രീംകോടതിയിൽ ഹർജി നൽകി. എല്ലാവരെയും ഒന്നായി കാണുന്ന കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണിത്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.