Skip to main content

ഗാസയിൽ അടിയന്തരമായി നീണ്ടുനിൽക്കുന്ന വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ സുരക്ഷാസമിതിയുടെ പ്രമേയം സ്വാഗതാർഹം

ഗാസയിൽ അടിയന്തരമായി, നീണ്ടുനിൽക്കുന്ന വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു എൻ സുരക്ഷാസമിതിയുടെ പ്രമേയം സ്വാഗതാർഹമാണ്. ഈ റമദാൻ മാസത്തിൽ ഗാസയിലെ പാലസ്തീൻകാർ പട്ടിണിയിലും യുദ്ധത്തിലും തുടരുന്നത് നീതി പുലരുന്ന ഒരു ലോകക്രമത്തിന് അനുയോജ്യമല്ല.

സ്ഥിരമായ വെടിനിർത്തൽ എന്ന് പ്രമേയം ആവശ്യപ്പെട്ടില്ല എങ്കിലും യു എസ് എ വിട്ടു നിന്ന ഈ പ്രമേയത്തെ സുരക്ഷാ സമിതിയിലെ മറ്റ് 14 അംഗങ്ങൾ അനുകൂലിച്ചു. ബന്ദികളെ ഹമാസ് വിട്ടുനല്കുന്നതിന് പകരമായി വർഷങ്ങളായി ഇസ്രായേൽ അന്യായമായി തടവറയിൽ വച്ചിരിക്കുന്ന ഫലസ്തീനികളെ മോചിപ്പിക്കുന്ന കാര്യത്തിലും യു എൻ പ്രമേയം മൗനം പാലിക്കുന്നു. ഈ സാഹചര്യത്തിൽ ഈ പ്രമേയത്തിന് ഇസ്രായേൽ എന്തെങ്കിലും വില നല്കുമോ എന്നത് കണ്ടറിയണം. ഇത്തരം നിരവധി പ്രമേയങ്ങൾ അവഗണിച്ച പാരമ്പര്യമുള്ള രാജ്യമാണ് അവർ. ഇക്കാര്യത്തിൽ യുഎസ്എയുടെ ആത്മാർത്ഥതയും സംശയാസ്പദമാണ്.

എന്നാലും ഗാസയിലെ സമാധാനത്തിന് ഈ പ്രമേയം ഒരു പടി മുന്നോട്ടാവുമെങ്കിൽ അത്രയും പ്രതീക്ഷ നൽകുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.