Skip to main content

നെല്ലിന്റെ താങ്ങുവില കുടിശ്ശികയിൽ 852 കോടി കേന്ദ്രം അനുവദിച്ചത്, കേന്ദ്രസര്‍ക്കാരിന്റെ കേരളവിരുദ്ധ നിലപാടുകള്‍ക്ക് ചൂട്ട് പിടിച്ചുകൊടുക്കുന്ന കേരളത്തിലെ പ്രതിപക്ഷത്തിന് കൂടിയാണ് പ്രഹരമേറ്റിരിക്കുന്നത്

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് നല്‍കാനുള്ള 852 കോടി രൂപയുടെ കുടിശ്ശിക കഴിഞ്ഞ ദിവസം അനുവദിച്ചു.

സംസ്ഥാനത്തിന് നെല്ല് സംഭരണ ഇനത്തില്‍ തുകയൊന്നും നല്‍കാനില്ല എന്ന നുണ ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെ വെള്ളപൂശാന്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കന്മാരും ഈ നുണ ആവര്‍ത്തിച്ചത് നമ്മുടെ ഓര്‍മ്മയിലുണ്ട്. ഇത് സംസ്ഥാനം പറഞ്ഞത് അക്ഷരംപ്രതി ശരിയായിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ കേരളവിരുദ്ധ നിലപാടുകള്‍ക്ക് ചൂട്ട് പിടിച്ചുകൊടുക്കുന്ന കേരളത്തിലെ പ്രതിപക്ഷത്തിന് കൂടിയാണ് പ്രഹരമേറ്റിരിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.