Skip to main content

ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാൻ കരുത്തുള്ള പ്രസ്ഥാനം എൽഡിഎഫ് മാത്രമാണ്

ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വം ഏകാധിപത്യത്തിലേക്കുള്ളതാണ്. കഴിഞ്ഞ പത്തുവർഷം ജനാധിപത്യ മൂല്യങ്ങളെ ബിജെപി വെല്ലുവിളിച്ചു. സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തു. ഭരണഘടന സംരക്ഷിക്കാൻ ബിജെപിയുടെ തോൽവി അനിവാര്യമാണ്.

മോദിസർക്കാരിനെ താഴെ ഇറക്കാൻ ഇന്ത്യ മുന്നണിയിലുള്ള എല്ലാവരും ബാധ്യസ്ഥരാണ്. എന്നാൽ, കേരളത്തിലെ യുഡിഎഫ് നേതാക്കൾ ചോദിക്കുന്നത് മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ്. കോൺഗ്രസിൽ നിന്ന് ഉൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിൽ ചേരുന്നത് എന്താണെന്നത് അവർ പരിശോധിക്കണം. ബിജെപിയെയും വർഗീയതയെയും കോൺഗ്രസ് എതിർക്കുന്നില്ല എന്നുള്ളത് തന്നെയാണ് അതിന് കാരണം. യുഡിഎഫിനൊരു വോട്ട് കൊടുക്കുക എന്ന് പറഞ്ഞാൽ അത് ബിജെപിക്ക് വോട്ട് കൊടുക്കുന്നതിനു തുല്യമായി കണക്കാക്കാവുന്നതാണ്.

മോദിയുടെ ഭരണഘടനാ വിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം എന്നും നിലപാട് സ്വീകരിച്ചു. സിഎഎയ്ക്കതിരെ സിപിഐ എം നിരന്തരം പോരാടുന്നു. പ്രതിഷേധത്തെത്തുടർന്ന് ആദ്യം അറസ്റ്റിലായത് സിപിഐ എം നേതാക്കളാണ്. എന്നാൽ ചില പ്രതിപക്ഷ നേതാക്കാൾ ഇപ്പോഴും മൗനം പാലിക്കുകയാണ്. ഇടതുപക്ഷം മാത്രമാണ് ശരിയായ നിലപാട് സ്വീകരിക്കുന്നത്. ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാൻ കരുത്തുള്ള പ്രസ്ഥാനം എൽഡിഎഫ് മാത്രമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.