Skip to main content

ആർഎസ്എസ് അജണ്ടയുമായി കോൺഗ്രസ് സമരസപ്പെട്ടു

മതാടിസ്ഥാനത്തിൽ പൗരത്വം പരിഷ്കൃത ലോകം അംഗീകരിക്കുന്നില്ല. അഭയാർത്ഥികളെ മതത്തിൻ്റെ പേരിൽ വേർതിരിക്കാറില്ല. പൗരത്വ ഭേദഗതി നിയമത്തെ ഐക്യരാഷ്ട്ര സഭയടക്കം എതിർത്തു. ഇന്ത്യ ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടു. എന്നാൽ, കേരളത്തിലെ 18 യുഡിഎഫ് എംപിമാർ സിഎഎയ്ക്കെതിരെയുള്ള പ്രതിഷേധത്തിലെവിടെയുമുണ്ടായില്ല. കോൺഗ്രസിനെ എവിടെയും കണ്ടില്ല. നിരവധി കമ്യൂണിസ്റ്റ് നേതാക്കൻമാർ അറസ്റ്റ് ചെയ്യപ്പെട്ടു. ഏതെങ്കിലും കോൺഗ്രസുകാരുടെ പേര് കേട്ടോ? കേരളം ഈ നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞ ആദ്യ സംസ്ഥാനമാണ്. കേന്ദ്രം നടപ്പിലാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ പറ്റുമോയെന്ന് കെപിസിസി പ്രസിഡൻ്റ് ചോദിച്ചു. പിന്നാലെ കോൺഗ്രസ് യോജിച്ച പ്രക്ഷോഭത്തിൽ നിന്ന് പിൻമാറി. ദേശീയ നേതൃത്വം പറഞ്ഞത് കൊണ്ടാണ് അങ്ങനെ ചെയ്തത്.

രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിനുള്ള കാരണം ഇതാണ്. പറയുന്നത് ശരിയല്ലെങ്കിൽ രാഹുൽ ഗാന്ധി പറയട്ടെ. പൗരത്വ ഭേദഗതി നിയമത്തിൽ ചട്ടം വന്നപ്പോൾ കോൺഗ്രസിൻ്റെ ശബ്ദം കേട്ടോ? രാഹുൽ ഗാന്ധി രാജ്യത്തൊരു യാത്ര നടത്തുകയായിരുന്നു. ആ യാത്രയിൽ ലോകത്തുള്ള പ്രശ്നങ്ങളും രാജ്യത്തുള്ള പ്രശ്നങ്ങളും പരാമർശിച്ചു. എന്നാൽ, ഇക്കാര്യം മാത്രം പറഞ്ഞില്ല. കോൺഗ്രസ് പ്രകടന പത്രികയിൽ ഇക്കാര്യം മിണ്ടുന്നില്ല. പ്രകടന പത്രികയുടെ കരടിൽ സിഎഎ ഉണ്ടായിരുന്നു. എന്നാൽ, നേതാക്കൾ അതിപ്പോൾ പറയേണ്ടെന്ന് പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സ് പത്രം ഇക്കാര്യം പുറത്ത് വിട്ടു.

കേന്ദ്രസർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുമ്പോൾ അതിനെ എതിർക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അതിനോട് സമരസപ്പെട്ടു പോകുകയാണ് കോൺഗ്രസ്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.