Skip to main content

ക്ഷേമപെൻഷൻ എല്ലാമാസവും നൽകും, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ നൽകുന്നതിൽ ഫലപ്രദമായ നടപടി സ്വീകരിക്കും

ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ അനുവദിക്കുന്നതിലും ക്ഷേമപെൻഷൻ എല്ലാ മാസവും കൃത്യമായി കൊടുക്കുന്നതിലും സർക്കാർ ഫലപ്രദമായ നടപടിയെടുക്കും. കേരളത്തിന്റെ സാമ്പത്തിക വിഷമമാണ്‌ ഡിഎ അനുവദിക്കുന്നതിലുള്ള തടസ്സമെന്ന്‌ എല്ലാവർക്കുമറിയാം. ഒരുസംശയവുംവേണ്ട എല്ലാ ജീവനക്കാർക്കും അർഹതപ്പെട്ട ഡിഎ നൽകും. ഇത്‌ ജീവനക്കാരുടെ കാര്യത്തിൽ മാത്രമല്ല പെൻഷൻകാരുടെ കാര്യത്തിലും സ്വീകരിക്കും.അതോടൊപ്പം ക്ഷേമപെൻഷൻ എല്ലാമാസവും കൊടുക്കുക എന്നതാണ്‌ നിലപാട്‌. കുറച്ച്‌ കുടിശ്ശിക വന്നിട്ടുണ്ട്‌. ആ കുടിശ്ശിക മുഴുവൻ തുല്യ ഗഡുക്കളായി ഓരോ മാസവും കൊടുത്തുതീർക്കും.

ഭരണത്തിൽ ഏറ്റവും പ്രധാനം ഭരണനിർവഹണമാണ്‌. അതിൽ സുപ്രധാന പങ്ക്‌ വഹിക്കാൻ കഴിയുക ഉദ്യോഗസ്ഥർക്കാണ്‌. ആ ചുമതല കൃത്യമായി നിർവഹിക്കാനാവണം. സിവിൽ സർവീസ്‌ രംഗത്തുള്ള അപചയങ്ങളെ ‌ഗൗരവമായി കണ്ട്‌ ഇടപെടാൻ എൻജിഒ യൂണിയന്‌ കഴിയണം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് നമ്മുടേത്‌. എന്നാൽ അഴിമതി പൂർണമായി അവസാനിപ്പിക്കാൻ കഴഞ്ഞിട്ടില്ല. ഇത്‌ അവസാനിപ്പിക്കാൻ ഓൺലെൻ സംവിധാനം ആരംഭിച്ചിട്ടും ചില ഉദ്യോഗസ്ഥർ വ്യക്തതക്കുറവുണ്ടെന്ന്‌ പറയുന്നതിലെ ഉദ്ദേശ്യം എല്ലാവർക്കുമറിയാം. ഈ പുഴുക്കുത്തുകൾ നമ്മുടെ മൊത്തം സിവിൽ സർവീസിനെ അപചയപ്പെടുത്തുകയാണ്‌. സ്വാഭാവികമായും ചില അപേക്ഷകളിൽ ഒരുപാട്‌ തിരുത്തലുകൾ വരുത്തേണ്ടിവരും. ചില കുറവുകളുണ്ടാവും. ആദ്യത്തേത്‌ തിരുത്തിവരാൻ പറയും, പിന്നീട്‌ രണ്ടാമത്തേത്‌ പറയും. പിന്നീട്‌ മൂന്നാമത്തേത്‌. ഇങ്ങനെ എത്രയോ തവണ നടക്കേണ്ടിവരുന്ന ഹതഭാഗ്യർ നമ്മുടെ സമൂഹത്തിലുണ്ട്‌. അവർ ആ കാണിക്കുന്ന ഉദ്യോഗസ്ഥരെയല്ല കുറ്റപ്പെടുത്തുക. അപ്പോൾ ഇതെന്തുഭരണമെന്നാണ്‌ പറയുക. ഭരണനിർവഹണത്തിൽ നമ്മൾ പൂർണമായി വിജയിക്കേണ്ടതുണ്ട്. അതിൽ ഒരുപൊളിച്ചെഴുത്ത്‌ ഉണ്ടാവണം.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.