Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ മറവിൽ ഇടതുപക്ഷ അടിത്തറ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്ക്‌ മാധ്യമങ്ങൾ പശ്ചാത്തലമൊരുക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ മറവിൽ ഇടതുപക്ഷത്തിന്റെ അടിത്തറ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്ക്‌ മാധ്യമങ്ങൾ കേരളത്തിൽ പശ്‌ചാത്തലമൊരുക്കുകയാണ്. തെരഞ്ഞെടുപ്പ്‌ പരാജയത്തോടെ ഇടതുപക്ഷ പ്രസ്ഥാനം ആകെ വാടിപ്പോയ നാടല്ല കേരളം. ഒരു ജാതിപ്രമാണിയും ഇന്ന്‌ സാധാരണക്കാരെ കടന്നാക്രമിക്കാത്തത്‌ കമ്യൂണിസ്‌റ്റുകാർ വളർത്തിയെടുത്ത സാമൂഹ്യബോധം നിലനിൽക്കുന്നതുകൊണ്ടാണ്‌. ബിജെപിയെ ചെറുക്കാൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ കരുത്ത്‌ വർധിക്കണം.

ഭാവികേരളത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ്‌ പിണറായി സർക്കാർ നടത്തുന്നത്‌. എന്നാൽ, വളർച്ചയെ തടസപ്പെടുത്തുകയാണ്‌ കേന്ദ്ര സർക്കാർ. അതിനെതിരായ ജനരോഷം രൂപപ്പെടുത്തുന്നതിനു പകരം മാധ്യമങ്ങൾ നിരന്തരം നുണ പ്രചരിപ്പിക്കുകയാണ്. ജനങ്ങളുടെ പിന്തുണയോടെ കുറവുകൾ കണ്ടെത്തി തിരുത്തേണ്ടവ തിരുത്തിയാണ്‌ സിപിഐ എം മുന്നോട്ട്‌ പോകുന്നത്‌. എന്നാൽ അത് കാണാതെ കോൺഗ്രസും ബിജെപിയും ഒരു തെറ്റും പറ്റാത്തതും ഒരു കുറവുമില്ലാത്തതുമായ പാർടികളായാണ്‌ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.