Skip to main content

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. കൃത്യമായ കണക്കുകൾ ലഭ്യമല്ലായെന്നു പറയേണ്ടതില്ലല്ലോ. പ്രൊഫ. ആഗ്നസ് മാഡിസൺ തയ്യാറാക്കിയ മതിപ്പുകണക്കുകൾ പൊതുവിൽ പണ്ഡിതലോകം അംഗീകരിക്കുന്നുണ്ട്. വിഷ്വൽ ക്യാപ്പിറ്റലിസ്റ്റ് ശേഖരത്തിൽ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്.

ഒന്നാം സഹസ്രാബ്ദം ആരംഭിക്കുമ്പോൾ ലോക ഉല്പാദനത്തിന്റെ 70 ശതമാനത്തിലേറെ ഇന്ത്യയിലും ചൈനയിലുമായിരുന്നു. രണ്ട് രാജ്യങ്ങളുടെയും വിഹിതം ഏതാണ്ട് തുല്യമായിരുന്നു. കൊളോണിയൽ യുഗം ആരംഭിക്കുന്ന 1800 ഓടെ ആദ്യം ഇന്ത്യയുടെയും പിന്നീട് ചൈനയുടെയും വിഹിതം കുറയാൻ തുടങ്ങി. 1950 ആയപ്പോഴേക്കും ലോക ഉല്പാദനത്തിന്റെ 10 ശതമാനത്തോളമേ രണ്ട് പേർക്കുംകൂടി ഉണ്ടായുള്ളൂ. രണ്ടുപേർക്കും ഏതാണ്ട് തുല്യം. ഇതിനു സമാന്തരമായി ജപ്പാൻ, റഷ്യ, ജർമ്മനി, ഇറ്റലി, സ്പെയിൻ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളുടെ വിഹിതം വർദ്ധിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയുടെ വിഹിതവും ഉയരാൻ തുടങ്ങി. 1950-ൽ അമേരിക്ക ആയിരുന്നു ഏറ്റവും വലിയ സമ്പദ്ഘടന.

1980 വരെ ചൈനയുടെയും ഇന്ത്യയുടെയും ആഗോള ഉല്പാദനത്തിലെ വിഹിതം ഏതാണ്ട് മാറ്റമില്ലാതെ തുടർന്നു. പിന്നീട് ചൈനയുടെ വിഹിതം അടിക്കടി വർദ്ധിക്കാൻ തുടങ്ങി. 2017-ൽ ആഗോള ഉല്പാദനത്തിൽ ചൈനയുടേത് ഏതാണ്ട് 18 ശതമാനം ആയിരുന്നു. പുതിയ സഹസ്രാബ്ദത്തിൽ ഇന്ത്യയുടെ വിഹിതവും പതുക്കെയാണെങ്കിലും ഉയർന്നു തുടങ്ങി. എങ്കിലും ഇന്ത്യയുടെ വിഹിതം 3.6 ശതമാനമായിരുന്നു. അങ്ങനെ സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ. എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.