Skip to main content

സർക്കാർ സേവനങ്ങളുടെ ഏകീകൃത ഓൺലൈൻ പോർട്ടൽ ഒരുങ്ങുന്നു

സർക്കാർ ഓൺലൈൻ സേവനങ്ങൾ ഒരു കുടക്കീഴിലാക്കാൻ കേരളം ഒരുങ്ങുന്നു. ‘ഡിജിറ്റൽ കേരള ആർകിടെക്‌ചർ’ പദ്ധതിക്ക്‌ കീഴിൽ യുഎസ്‌ഡിപി (യൂണിഫൈഡ്‌ സർവീസ്‌ ഡെലിവറി പ്ലാറ്റ്‌ഫോം) വികസിപ്പിക്കാൻ ഐടി മിഷന്‌ അനുമതി ലഭിച്ചു. സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾക്കായി വിവിധ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഏകീകൃത പോർട്ടലിന്‌ രൂപം നൽകുന്നത്‌. വെബ്‌പോർട്ടൽ വഴിയും മൊബൈൽ ആപ്‌ മുഖേനയും ഓൺലൈൻ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിലെത്തും.

സംസ്ഥാന സർക്കാർ 2017ൽ പ്രഖ്യാപിച്ച ഐടി നയത്തിന്റെ ഭാഗമായാണ്‌ ഡിജിറ്റൽ കേരള ആർകിടെക്‌ചർ പദ്ധതിക്ക്‌ രൂപം നൽകിയത്‌. സർക്കാർ സേവനങ്ങളെല്ലാം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തിക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ 81 വകുപ്പുകളുടെ 900ലധികം സേവനങ്ങൾ ഇ സേവനം പോർട്ടലിൽ ലഭ്യമാണ്‌. ഇ ഡിസ്‌ട്രിക്‌റ്റ്‌, കെ സ്മാർട്ട്‌ എന്നിവയിലൂടെ പ്രധാന സർട്ടിഫിക്കറ്റുകളുടെ വിതരണവും ഓൺലൈനിലേക്ക്‌ മാറിയിരുന്നു. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പരിഷ്‌കാരത്തിന്റെ ഭാഗമായി സംരംഭകർക്കായി എല്ലാ സേവനങ്ങളും കെ സ്വിഫ്‌റ്റ്‌ മുഖേനയും ഓൺലൈനാക്കിയിട്ടുണ്ട്‌.

അതത്‌ വെബ്‌സൈറ്റുകളെ ആശ്രയിച്ചാലേ ഈ സേവനങ്ങളെല്ലാം ലഭ്യമാകൂവെന്ന ന്യൂനത ഏകീകൃത പോർട്ടൽ വരുന്നതോടെ പരിഹരിക്കപ്പെടും. ആപ്ലിക്കേഷൻ ട്രാക്കിങ്‌, ഡിജി ലോക്കർ, നോട്ടിഫിക്കേഷനുകൾ, എസ്‌എംഎസ്‌ സൗകര്യം, വിവിധ ബില്ലുകൾ അടയ്‌ക്കാനുള്ള സംവിധാനം എന്നിവയെല്ലാം യുഎസ്‌ഡിപി പോർട്ടലിന്റെ ഭാഗമായുണ്ടാകും. പൊതുജനങ്ങൾക്ക്‌ ഉപയോഗിക്കാൻ കഴിയുന്ന സേവനങ്ങളാണ്‌ ആദ്യഘട്ടത്തിൽ യുഎസ്‌ഡിപിയിലുണ്ടാവുക. ഗവൺമെന്റ്‌ ടു ഗവൺമെന്റ്‌, ബിസിനസ്‌ ടു ബിസിനസ്‌ സേവനങ്ങൾ ഒന്നാംഘട്ടത്തിൽ ഉൾപ്പടുത്തിയിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.