Skip to main content

ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഏച്ചു കൂട്ടിവെച്ചിരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഇഴ പിരിഞ്ഞു പോകും

ഉപതെരഞ്ഞെടുപ്പോടുകൂടി ഏച്ചു കൂട്ടിവെച്ചിരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഇഴ പിരിഞ്ഞു പോകും. ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം തന്നെ ഈ തെരഞ്ഞെടുപ്പോടു കൂടി തെറ്റും. വിവിധ വർഗീയ സംഘടനകങ്ങളുമായി കോൺ​ഗ്രസ് സന്ധി ചെയ്തിട്ടുണ്ട് ഇത് ഉണ്ടാക്കുന്ന പ്രതിഫലനം കോൺഗ്രസിനെ ദുർബലപ്പെടുത്തും.

മുനമ്പം കേരളത്തിന്റെ സാമൂഹികവിഷയമായി മാറ്റരുത്. മതസൗഹാർദത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ മുനമ്പത്ത് ഇടപെടൽ അംഗീകരിക്കില്ല. ഒരുപാട് സങ്കീർണ്ണതകളുള്ള പ്രശ്നമാണ് മുനമ്പത്തേത്. വർഗീയമാക്കുന്ന രീതിയിലല്ല, പ്രശ്നം പരിഹരിക്കുന്ന രീതിയിലാണത് കൈകാര്യം ചെയ്യേണ്ടത്. പ്രശ്നം സമാധാനപരമായി പരിഹരിക്കണം അതിനായി സർക്കാർ മുൻകൈ എടുക്കും.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.