Skip to main content

ബിജെപി മുനമ്പത്ത് വർഗീയധ്രുവീകരണത്തിന്‌ ശ്രമിക്കുന്നു

മുനമ്പത്ത്‌ വർഗീയ ധ്രുവീകരണത്തിനാണ്‌ ബിജെപിയുടെ ശ്രമം. അതിനിടയിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കഴിയുമോയെന്ന അന്വേഷണത്തിലാണ്‌ പ്രതിപക്ഷനേതാവും കൂട്ടരും. ബിജെപിയുടെ പ്രധാന നേതാക്കൾ മുനമ്പത്ത്‌ വരുന്നു. മണിപ്പുർ സന്ദർശിക്കാത്ത ബിജെപി നേതാക്കളാണ്‌ ഇവിടേക്ക്‌ വരുന്നത്‌. മണിപ്പുരിൽ അത്രയും സംഭവങ്ങൾ നടന്നിട്ട്‌ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക്‌ ഇതുവരെ സമയം കിട്ടിയിട്ടില്ല.

മുനമ്പം വിഷയത്തിൽ നിയമക്കുരുക്കഴിച്ച്‌ ശാശ്വതപരിഹാരത്തിനാണ്‌ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്‌. വഖഫ്‌ നിയമത്തിന്‌ മുൻകാല പ്രാബല്യമില്ലെന്ന മാധ്യമവാർത്ത തെറ്റാണ്‌. ക്രിമിനൽ കുറ്റങ്ങൾക്ക്‌ മുൻകാല പ്രാബല്യമില്ലെന്നാണ്‌ കോടതി പറഞ്ഞത്‌. വർഗീയ ചേരിതിരിവ്‌ ഉണ്ടാകരുതെന്നാണ്‌ സർക്കാരിന്റെ ആഗ്രഹം. കരം അടയ്‌ക്കാൻ എൽഡിഎഫ് സർക്കാരാണ് തീരുമാനിച്ചത്‌. കരം അടയ്‌ക്കുന്നതിനെതിരെ വഖഫ്‌ ബോർഡിൽ പ്രമേയം കൊണ്ടുവന്നത്‌ ആരാണ്‌?
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.