Skip to main content

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ. ടി എം തോമസ്‌ ഐസക്‌ കമീഷനുമുന്നിൽ അവതരിപ്പിച്ചു.

വിഭജിക്കാവുന്ന നികുതി വരുമാനത്തിന്റെ 50 ശതമാനം വിഭജിക്കണമെന്നതിൽ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായുണ്ട്‌. ജിഎസ്ടി നഷ്ടപരിഹാര സെസ് ഒഴിവാക്കിയശേഷവും സർചാർജുകളും സെസുകളും 9.5 ശതമാനത്തിൽനിന്ന്‌ 20.2 ശതമാനമാക്കി ഉയർത്തിയതിലൂടെ സംസ്ഥാനങ്ങൾക്കിടയിൽ വിഭജിക്കേണ്ടതില്ലാത്ത വരുമാനം കേന്ദ്രത്തിൽ വർധിച്ചു. 2021–-22ൽ പെട്രോളിയം വിലക്കയറ്റത്തിൽനിന്ന് ഉപയോക്താക്കൾക്ക് ആശ്വാസം നൽകാൻ റോഡ് സെസിനേക്കാൾ എക്സൈസ് തീരുവയാണ് കുറച്ചത്. തൽഫലമായി, 2015-16 നും 2018-19 നും ഇടയിൽ, വിഭജിക്കാവുന്ന പൂളിന്റെ ചുരുങ്ങൽ കാരണം, 5,26,747 കോടി രൂപയാണ്‌ സംസ്ഥാനങ്ങൾക്ക് നഷ്ടമായത്‌. ഭരണഘടനയുടെ ആർട്ടിക്കിൾ 270 ഭേദഗതി ചെയ്ത് സർചാർജുകളും സെസുകളും അടിസ്ഥാന നികുതി വരുമാനവുമായി ലയിപ്പിക്കുകയോ അല്ലെങ്കിൽ അവയ്ക്ക് പരിധി നിശ്ചയിക്കുകയോ വേണം. പൊതുമേഖലയിൽനിന്നുള്ള ലാഭം, സ്പെക്‌ട്രം പോലുള്ള ആസ്തികൾ വിറ്റഴിച്ചതിലൂടെയും ലഭിച്ച വരുമാനം വിഭജിക്കാവുന്ന പൂളിൽ ഉൾപ്പെടുത്തണം.

വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിൽ മുൻകൈയെടുക്കുന്ന സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും പ്രാദേശിക ഗവൺമെന്റുകൾക്കുള്ള ഗ്രാന്റിൽ വെയിറ്റേജ് നൽകാം. സമഗ്രമായ പ്രാദേശികതല ആസൂത്രണം പിന്തുടരുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ധനകമീഷൻ ഗ്രാന്റുകൾ നിരുപാധികമാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

എല്‍ഡിഎഫിന്‍റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിനെതിരായി വർ​ഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില്‍ തന്നെ വര്‍​ഗീയ ശക്തികള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യോജിച്ച്‌ നിന്നിട്ടുണ്ട്‌ എന്ന് കാണാം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.