Skip to main content

കേരളത്തെയും വയനാടിനേയും അവഗണിയ്ക്കുന്ന കേന്ദ്ര ബജറ്റ് ആണ് ഇത്തവണ പാർലമെൻ്റിൽ അവതരിപ്പിച്ചത്

കേരളത്തെയും വയനാടിനേയും അവഗണിയ്ക്കുന്ന കേന്ദ്ര ബജറ്റ് ആണ് ഇത്തവണ പാർലമെൻ്റിൽ അവതരിപ്പിച്ചത്. ഒരു വലിയ പ്രകൃതി ദുരന്തത്തിൽ നിന്നും അതിജീവിക്കാനായി പൊരുതുന്ന വയനാടിനെ ബജറ്റിൽ പരിഗണിക്കാത്തത് കേന്ദ്രം കേരളത്തോട് ചെയ്യുന്ന ക്രൂരതയാണ്. രാജ്യം അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ച ഒരു പ്രകൃതി ദുരന്തത്തിന് ഇരയായ നാടിനോട് ഒരു തരത്തിലുമുള്ള സഹായങ്ങൾ നൽകാനുള്ള നിലപാട് സ്വീകരിക്കാത്തത് ഈ നാടിനോടുള്ള കേന്ദ്രത്തിൻ്റെ മനുഷ്യത്വ വിരുദ്ധ സമീപനത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കേരളം ഒന്നടങ്കം ആവശ്യപ്പെട്ട 24000 കോടിയുടെ പ്രത്യേക പാക്കേജ് പരിഗണിയ്ക്കുന്നതിനോ ഭാഗികമായി പോലും പരിഗണിക്കുന്നതിനോ തയ്യാറായില്ല.
സംസ്ഥാനം മുന്നോട്ടു വെച്ച വിഴിഞ്ഞം പദ്ധതിയുടെ വയബിലിറ്റി ഫണ്ട്, ദീർഘനാളായി ആവശ്യപ്പെടുന്ന എംയിസ്, സെമി സ്പീഡ് റെയിൽ, എന്നിവയൊന്നും പരിഗണിയ്ക്കുവാൻ തയ്യാറായില്ല. വയനാട് അടക്കമുള്ള വന്യമൃഗങ്ങളുടെ ഭീഷണി നേരിടുന്ന മനുഷ്യവാസ കേന്ദ്രങ്ങളെ
സംരക്ഷിക്കുകയെന്ന കാര്യത്തിലും പ്രതിരോധ പദ്ധതികൾക്കായി ഒന്നും നീക്കിവെക്കാത്തത് കടുത്ത അനീതി ആണ്. സാധാരണ ജനങ്ങൾ ആശ്രയിയ്ക്കുന്നപ്ലാൻ്റേഷൻ മേഖലയേയോ, സുഗന്ധവ്യഞ്ജനങ്ങളയോ സംരക്ഷിയ്ക്കുന്ന ഒരു നയവും ബജറ്റിലില്ല. സാധാരണക്കാരുടെ
ഉപജീവനത്തിന് സഹായകമാകുന്ന തൊഴിലുറപ്പ് പദ്ധതിയേയും അവഗണിയ്ക്കുന്ന സമീപനമാണ് ബജറ്റ് സ്വീകരിച്ചത്. രാജ്യത്തെ നാലിലൊന്ന് വരുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗ മേഖലയോട് തുടർച്ചയായി സ്വീകരിയ്ക്കുന്ന അവഗണന ഈ ബജറ്റിലും തുടരുകയാണ്. സംസ്ഥാനത്തോടും വയനാടിനോടും ദുർബല വിഭാഗങ്ങളോടും സ്വീകരിച്ചിട്ടുള അവഗണന തികച്ചും പ്രതിഷേധാർഹമാണ്.
 

കൂടുതൽ ലേഖനങ്ങൾ

എല്‍ഡിഎഫിന്‍റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിനെതിരായി വർ​ഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില്‍ തന്നെ വര്‍​ഗീയ ശക്തികള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യോജിച്ച്‌ നിന്നിട്ടുണ്ട്‌ എന്ന് കാണാം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.