Skip to main content

നവലിബറൽ ഇന്ത്യയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാവുകയാണ്. ജനാധിപത്യ, മതേതര മൂല്യങ്ങൾക്ക് വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നീ വിപ്ലവകാരികളുടെ ഓർമ്മകളെ നെഞ്ചേറ്റിയുള്ള സമരമുന്നേറ്റങ്ങളിൽ നമുക്കൊരുമിച്ച് അണിചേരാം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടത്തിന്റെ ധീര ചരിത്രം രചിച്ച ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നീ വിപ്ലവകാരികളുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. സാമ്രാജ്യത്വ വിരുദ്ധതയിലൂന്നിയ വിപ്ലവത്തിലൂടെ മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യം കൈവരിക്കാനാകൂ എന്ന് ഉറച്ചു വിശ്വസിച്ചവരാണിവർ. ആ അർത്ഥത്തിൽ ദേശീയ പ്രസ്ഥാനത്തിലെ വിപ്ലവധാരക്ക് തുടക്കമിട്ടതും ഈ പോരാളികളായിരുന്നു.

മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളാൽ പ്രചോദിതരായിരുന്ന ഭഗത്‌സിംഗും സഖാക്കളും സോഷ്യലിസമാണ് ബദലെന്ന് ഉറച്ചു വിശ്വസിച്ചു. അതിനായി സ്വന്തം ജീവൻ തന്നെ അർപ്പിച്ചു പോരാടാൻ ഈ വിപ്ലവകാരികൾ മുന്നിട്ടിറങ്ങി. വലതുപക്ഷം ഭഗത് സിംഗിനെയും കൂട്ടരെയും ഏറ്റെടുക്കാനും അവരുടെ വിപ്ലവ പാരമ്പര്യത്തെ വളച്ചൊടിക്കാനും ശ്രമിക്കുന്ന സമയമാണിത്. ആ ശ്രമങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വർഗീയ ശക്തികളാണ്.

നവലിബറൽ ഇന്ത്യയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാവുകയാണ്. ജനാധിപത്യ, മതേതര മൂല്യങ്ങൾക്ക് വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നീ വിപ്ലവകാരികളുടെ ഓർമ്മകളെ നെഞ്ചേറ്റിയുള്ള സമരമുന്നേറ്റങ്ങളിൽ നമുക്കൊരുമിച്ച് അണിചേരാം.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.