Skip to main content

സമഗ്രശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കഴിഞ്ഞവർഷം ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ

സമഗ്രശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കഴിഞ്ഞവർഷം ഒരു രൂപ പോലും നൽകിയിട്ടില്ല എന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷം 37,000 കോടി രൂപയായിരുന്നു പദ്ധതിക്ക് കേന്ദ്രം വകയിരുത്തിയത്. എന്നാൽ ഇതിൽ നിന്നും കേരളത്തിന് ഒരു രൂപ പോലും നൽകിയിട്ടില്ല. കേരളത്തെ പോലെ തന്നെ ഒരു രൂപ പോലും ലഭിക്കാതെ അവഗണന നേരിട്ടിരിക്കുകയാണ് തമിഴ്നാടും പശ്ചിമബംഗാളും. സമഗ്രശിക്ഷാ പദ്ധതി പ്രകാരം അനുവദിച്ച തുകയെ കുറിച്ച് രാജ്യസഭയിൽ സ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടി ഈ കാര്യങ്ങൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ അഞ്ചു വർഷക്കാലം 1.60 ലക്ഷം കോടി രൂപയായിരുന്നു സമഗ്രശിക്ഷ പദ്ധതിയുടെ അടങ്കൽ തുക. 2024-25ൽ 37,000 കോടി രൂപയായിരുന്നു സമഗ്ര ശിക്ഷാ പദ്ധതിക്ക് കേന്ദ്രം വകയിരുത്തിയത്. അതിൽ 27,833 കോടി രൂപ നാളിതുവരെ സംസ്ഥാനങ്ങൾക്ക് നൽകി. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് യഥാക്രമം 328.90 കോടി രൂപ, 2151.60 കോടി രൂപ, 1745.80 കോടി രൂപ അനുവദിച്ചിരുന്നവെങ്കിലും ഒരു രൂപ പോലും നൽക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഏറ്റവും കൂടുതൽ തുക ലഭിച്ചിരിക്കുന്നത് ഉത്തർപ്രദേശിനാണ് 4487.46 കോടി രൂപ. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന വ്യക്തമാകുന്നതാണ് വിദ്യാഭ്യാസ മന്ത്രാലയം ഇന്ന് രാജ്യസഭയിൽ സമർപ്പിച്ച ഈ കണക്കുകൾ. 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.