Skip to main content

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.

സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ മഹത്തായ പൈതൃകമുള്ള പൊന്നാനിയിൽ ആയിരുന്നു ഇമ്പിച്ചിബാവയുടെ ജനനം. കോഴിക്കോട് സെൻറ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ സ്റ്റുഡൻസ് ഫെഡറേഷൻ പ്രവർത്തനങ്ങളിൽ വ്യാപ്തനായി. ചെറുപ്രായത്തിൽ തന്നെ പൊതുരംഗത്തേക്ക് വന്നു. കോൺഗ്രസിനകത്ത് ഇടതുപക്ഷമായി പ്രവർത്തിച്ചിരുന്ന സോഷ്യലിസ്റ്റ് കോൺഗ്രസ് പാർടിയുടെ പ്രവർത്തകനായി. പിന്നീട് കമ്മ്യൂണിസ്റ്റ് പാർടി അംഗമായി. ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു ആദ്യ ജയിൽവാസം. കമ്മ്യൂണിസ്റ്റ് പാർടിയുമായി ബന്ധമുള്ളയാളെന്ന നിലയിൽ പാർടി നിരോധനം പിൻവലിക്കപ്പെടുന്നത് വരെ അദ്ദേഹത്തിന് ജയിലിൽ തന്നെ കഴിയേണ്ടി വന്നു. 1942 ജൂലൈ 23ന് നിരോധനം പിൻവലിക്കപ്പെട്ട ശേഷം മാത്രമാണ് പുറത്തിറങ്ങാനായത്. കമ്മ്യൂണിസ്റ്റ് പാർടിയുടെ പൊന്നാനി താലൂക്ക് ഓഫീസ് സെക്രട്ടറിയായിരുന്ന അദ്ദേഹം കരിഞ്ചന്തയ്ക്ക് കൂട്ടുനിന്ന പൊന്നാനി തഹസിൽദാർക്കെതിരെ പ്രസംഗിച്ചതിന്റെ പേരിൽ അധികാരികൾ കേസിൽകുടുക്കി. അങ്ങനെ വീണ്ടും ജയിൽവാസം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം 1948 മാർച്ചിൽ കമ്മ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ടപ്പോൾ അറസ്റ്റ് വാറണ്ട് വന്ന ഇമ്പിച്ചബാവ ഒളിവിൽ പോയി.

1956 തെക്കേ മലബാർ ജില്ലാ കമ്മിറ്റി അംഗമായി 1957ൽ പാലക്കാട് ജില്ലയുടെ പ്രഥമ സെക്രട്ടറിയായി. ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർടി നാഷണൽ കൗൺസിൽ അംഗമായിരുന്നു. 1964 ഏപ്രിൽ 11ന് സിപിഐ നാഷണൽ കൗൺസിൽ ബഹിഷ്കരിച്ച് ഇറങ്ങിയ 32 പേരിൽ ഒരാൾ ഇമ്പിച്ചബാവയായിരുന്നു. തുടർന്ന് മരണം വരെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

1971-80 കാലയളവിൽ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. 1952 ൽ രാജസഭ അംഗമായി. 1967 മണ്ണാർക്കാട് നിന്ന് നിയമസഭാംഗമായി ഇഎംഎസ് മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി. 91ൽ പൊന്നാനിയിൽ നിന്ന് നിയമസഭയിൽ എത്തി. 1962ൽ പൊന്നാനിയിൽ നിന്നും 1980ൽ കോഴിക്കോട്ട് നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1995 ഏപ്രിൽ രണ്ടു മുതൽ 8 വരെ ചണ്ഡീഗഢിൽ നടന്ന പതിനഞ്ചാം പാർടി കോൺഗ്രസിൽ പങ്കെടുത്ത് മടങ്ങുമ്പോൾ രോഗം മൂർച്ഛിച്ച് ഡൽഹിയിൽ വെച്ചായിരുന്നു ആ വിപ്ലവകാരി വിടവാങ്ങിയത്. സഖാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി. 

കൂടുതൽ ലേഖനങ്ങൾ

എല്‍ഡിഎഫിന്‍റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിനെതിരായി വർ​ഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില്‍ തന്നെ വര്‍​ഗീയ ശക്തികള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യോജിച്ച്‌ നിന്നിട്ടുണ്ട്‌ എന്ന് കാണാം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.