Skip to main content

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌. ജമാഅത്തെയുടെ വെൽഫെയർ പാർടിയെ യുഡിഎഫിൽ അസോസിയേറ്റ്‌ അംഗമാക്കാമെന്ന ധാരണയിലാണീ സഖ്യം. സമൂഹത്തിൽ വർഗീയധ്രുവീകരണത്തിലേക്ക്‌ നയിക്കുന്നതാണ്‌ ജമാഅത്തെ സഖ്യം. ഇത്‌ ഭൂരിപക്ഷ വർഗീയശക്തികളെ സഹായിക്കുന്ന അപകടകരമായ നിലയുണ്ടാക്കും. മതേതര– ജനാധിപത്യ ചിന്താഗതിക്കാർക്കൊപ്പം യഥാർഥ മത വിശ്വാസികളും ഈ വർഗീയ-തീവ്രവാദസഖ്യത്തിനെതിരെ രംഗത്തുവരുന്നു എന്നതാണ്‌ നിലമ്പൂരിലെ പ്രതീക്ഷ.

ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രീയ വാദം ഉപേക്ഷിച്ചെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറയുന്നത്‌ വിവരക്കേടാണ്‌. ഈ അവസരവാദ-വിചിത്ര നിലപാട്‌ കോൺഗ്രസ്‌ ദേശീയ നേതൃത്വം അംഗീകരിക്കുമോ എന്ന്‌ സതീശൻ വ്യക്തമാക്കണം. എഐസിസി ഇതിനെതിരാണ്‌. അതിനാലാണ്‌ കെ സി വേണുഗോപാൽ സഖ്യത്തെപ്പറ്റി മിണ്ടാതിരിക്കുന്നത്‌. പ്രിയങ്ക ഗാന്ധി നിലപാട്‌ പറയണമെന്ന്‌ ഞങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടു. എന്നാൽ അവർ പ്രതികരിച്ചില്ല.

മുസ്ലിം രാജ്യവും മുസ്ലിംലോകവുമെന്ന അപകടകരമായ മുദ്രാവാക്യമാണ്‌ ജമാഅത്തെ ഇസ്ലാമിയുടേത്‌. മുസ്ലിംലീഗിന്റെ പഴയകാല നേതൃത്വം ജമാഅത്തെ ബന്ധം ശക്തമായി എതിർത്തിരുന്നു. ഇക്കാര്യം ഇന്നത്തെ ലീഗ്‌ നേതാക്കൾ മറക്കരുത്‌. ജമാഅത്തെ-യുഡിഎഫ്‌ സഖ്യവും ഹിന്ദുത്വ അജൻഡയുമായിസംഘപരിവാറും ചേർന്ന്‌ പ്രചരണം വർഗീയവൽക്കരിച്ചു. മലീമസമായ ഈ വർഗീയശക്തികൾക്കെതിരെ മതനിരപേക്ഷ ഉള്ളടക്കവുമായാണ്‌ എൽഡിഎഫ്‌ വോട്ടുതേടുന്നത്‌. ജമാഅത്തെയുമായി ഇടതപക്ഷത്തിന്‌ ഇന്നലെ ബന്ധമുണ്ടായിരുന്നില്ല. ഇന്നും നാളെയും ഉണ്ടാകില്ല.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.