Skip to main content

തുല്യതയിലേക്ക് വഴിനടത്തിയ വൈക്കം

 

കേരള നവോത്ഥാനത്തിലെ സവിശേഷ സ്ഥാനമലങ്കരിക്കുന്ന വൈക്കം സത്യാഗ്രഹം പോരാട്ട സ്മരണകളുടെ നൂറ് വർഷങ്ങൾ തികയുകയാണ്. ജാതി മേധാവിത്വങ്ങൾക്ക് മേൽ മാനവികത നേടിയ ഉജ്ജ്വല വിജയങ്ങൾക്കായുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടത് വൈക്കം സത്യാഗ്രഹത്തോടെയാണ്. വൈക്കം ക്ഷേത്ര നിരത്തിൽ കൂടി അവർണരെന്ന് കരുതപ്പെട്ടവർക്ക് വഴി നടക്കാനുള്ള അവകാശത്തിനായാണ് സമരം ആരംഭിച്ചത്.

കേരള സാമൂഹിക പരിഷ്കരണത്തിന്റെ ഗതി മാറ്റിയ നേതൃത്വങ്ങളിൽ മിക്കവരും ഈ സമരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവരാണ്. പെരിയോർ ഇ വി രാമസ്വാമി നായ്ക്കർ മുന്നിൽ നിന്ന് നയിച്ച സമരത്തിന് ഗാന്ധിജിയുടെ വരവോടെ ദേശീയ ശ്രദ്ധ നേടാൻ കഴിഞ്ഞു. സോവിയറ്റ് വിപ്ലവത്തിൽ ആവേശഭരിതരായ കോൺഗ്രസ്സിലെ സോഷ്യലിസ്റ് വിഭാഗം സാമൂഹിക പൊളിച്ചെഴുത്തിനുള്ള ഉപാധിയായി സമരത്തെ കണ്ടു. ജാതിയമായ വിവേചനത്തിനും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ ജനതയെ സജ്ജരാക്കിയതിന് വൈക്കം സത്യാഗ്രഹത്തോട് കേരളം എക്കാലവും കടപ്പെട്ടിരിക്കുന്നു. മാനവികത വിഭജനങ്ങളുടെയും വർഗീയതയുടെയും ആശയങ്ങളെ മുഖാമുഖം നിന്ന് എതിരിടുമ്പോൾ നൂറിന്റെ നിറവിൽ നിൽക്കുന്ന വൈക്കം സത്യഗ്രഹം ആ പോരാട്ടങ്ങൾക്കെല്ലാം ഊർജ്ജ സ്രോതസായി നിലകൊള്ളും.



 

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.