Skip to main content

തുല്യതയിലേക്ക് വഴിനടത്തിയ വൈക്കം

 

കേരള നവോത്ഥാനത്തിലെ സവിശേഷ സ്ഥാനമലങ്കരിക്കുന്ന വൈക്കം സത്യാഗ്രഹം പോരാട്ട സ്മരണകളുടെ നൂറ് വർഷങ്ങൾ തികയുകയാണ്. ജാതി മേധാവിത്വങ്ങൾക്ക് മേൽ മാനവികത നേടിയ ഉജ്ജ്വല വിജയങ്ങൾക്കായുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടത് വൈക്കം സത്യാഗ്രഹത്തോടെയാണ്. വൈക്കം ക്ഷേത്ര നിരത്തിൽ കൂടി അവർണരെന്ന് കരുതപ്പെട്ടവർക്ക് വഴി നടക്കാനുള്ള അവകാശത്തിനായാണ് സമരം ആരംഭിച്ചത്.

കേരള സാമൂഹിക പരിഷ്കരണത്തിന്റെ ഗതി മാറ്റിയ നേതൃത്വങ്ങളിൽ മിക്കവരും ഈ സമരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവരാണ്. പെരിയോർ ഇ വി രാമസ്വാമി നായ്ക്കർ മുന്നിൽ നിന്ന് നയിച്ച സമരത്തിന് ഗാന്ധിജിയുടെ വരവോടെ ദേശീയ ശ്രദ്ധ നേടാൻ കഴിഞ്ഞു. സോവിയറ്റ് വിപ്ലവത്തിൽ ആവേശഭരിതരായ കോൺഗ്രസ്സിലെ സോഷ്യലിസ്റ് വിഭാഗം സാമൂഹിക പൊളിച്ചെഴുത്തിനുള്ള ഉപാധിയായി സമരത്തെ കണ്ടു. ജാതിയമായ വിവേചനത്തിനും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ ജനതയെ സജ്ജരാക്കിയതിന് വൈക്കം സത്യാഗ്രഹത്തോട് കേരളം എക്കാലവും കടപ്പെട്ടിരിക്കുന്നു. മാനവികത വിഭജനങ്ങളുടെയും വർഗീയതയുടെയും ആശയങ്ങളെ മുഖാമുഖം നിന്ന് എതിരിടുമ്പോൾ നൂറിന്റെ നിറവിൽ നിൽക്കുന്ന വൈക്കം സത്യഗ്രഹം ആ പോരാട്ടങ്ങൾക്കെല്ലാം ഊർജ്ജ സ്രോതസായി നിലകൊള്ളും.



 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.