Skip to main content

ഉമ്മൻചാണ്ടിയുടെ അനുശോചനയോഗത്തോടുള്ള നിന്ദയും അനൗചിത്യവുമാണ് കോൺഗ്രസ് നേതൃത്വത്തിലെ ചിലരും ഒരു വിഭാഗം അണികളും പ്രകടിപ്പിച്ചത്‌

അനുശോചനയോഗത്തിൽ ക്ഷണിച്ച്‌ വരുത്തിയവർക്ക്‌ നേരെ കുത്തു വാക്കുകൾ കൊണ്ട്‌ അഭിഷേകം നടത്തുക; ഉദ്ഘാടകനായി കോൺഗ്രസ്‌ നേതൃത്വം തന്നെ നിശ്ചയിച്ച് ക്ഷണിച്ചെത്തിയ കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ അതുവരെ നിശബ്ദരായിരുന്ന സദസ്യരിൽ കുറേപേർ ഉറക്കെയുറക്കെ മുദ്രാവാക്യം വിളിക്കുക, സ്റ്റേജിലുള്ള നേതാക്കളിൽ ചിലർ എഴുനേറ്റ്‌ മുഖ്യമന്ത്രി സംസാരിക്കുന്ന മൈക്ക്‌ തിരിച്ച്‌ പിടിച്ച്‌ അണികളോട്‌ ശാന്തരായിരിക്കാൻ പറയുന്നു. കഴിഞ്ഞില്ല; മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങി മൈക്ക്‌ അപശബ്ദമുണ്ടാക്കുന്നു; ഓഫാകുന്നു. എല്ലാം കൂടി നോക്കുമ്പോൾ ആകപ്പാടെ പന്തികേട്‌.

ക്ഷണിച്ച്‌ വരുത്തുക; അപമാനിക്കുക. ഒരു പ്രകോപനത്തിനും വിധേയമാകാതെ നമ്മുടെ മുഖ്യമന്ത്രി അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ നന്മകളും ഭരണപാടവത്തെക്കുറിച്ചും സംസാരിച്ചു. ഏവർക്കും മനസിൽ തട്ടുന്ന ഒരു അനുസ്മരണം.

മൈക്ക്‌ യന്ത്രമാണല്ലോ. വിവേകം പ്രതീക്ഷിച്ചിട്ട്‌ കാര്യമില്ല. എന്നാൽ വിവേകവും ഔചിത്യബോധവും പ്രതീക്ഷിക്കുന്നത്‌ മനുഷ്യരിൽ നിന്നാണല്ലൊ പ്രത്യേകിച്ചും അത്‌ ഏറ്റവും അധികം കാണിക്കേണ്ടുന്ന ഒരു വേദിയാണല്ലോ വ്യത്യസ്ത വീക്ഷണമുള്ളവർ ഒന്നിച്ചണിനിരക്കേണ്ടുന്ന അനുശോചന വേദി. അതും വിശാലമനസ്ക്കനും സഹൃദയനും എല്ലാവരേയും ഉൾക്കൊള്ളാനുള്ള മനസ്സുമുള്ള സമാദരണീയനായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗം. ആ ചടങ്ങിനോടുതന്നെയുള്ള നിന്ദയും അനൗചിത്യവും ആണ് അദ്ദേഹത്തിന്റെ പാർട്ടിയിലെ നേതൃത്വത്തിൽ ചിലരും ഒരു വിഭാഗം അണികളും പ്രകടിപ്പിച്ചത്‌. അനുശോചനയോഗത്തിൽ കേരളത്തിൽ ഇന്നേവരെയുണ്ടായ കീഴ്‌വഴക്കം തെറ്റിച്ച് അനുശോചനയോഗം രാഷ്ട്രീയവൽക്കരിച്ച കോൺഗ്രസ്‌ നേതൃത്വത്തിൽ ചിലർ കാണിച്ച മാന്യതയില്ലായ്മയേയും മര്യാദയില്ലായ്മയേയും കുറിച്ച്‌ ചർച്ച ചെയ്യുന്നതിനു പകരം മൈക്ക്‌ പണിമുടക്കിയ സംഭവങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തുകയാണ് പല മാദ്ധ്യമങ്ങളും.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.