Skip to main content

സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗത്തെ വർഗീയമായി വ്യാഖാനിച്ച് വിദ്യാഭ്യാസത്തെയും മതേതര ജീവിതത്തെയും അലങ്കോലമാക്കാൻ ആർഎസ്എസ് നടത്തുന്ന ശ്രമത്തെ എല്ലാ ജനാധിപത്യവാദികളും കക്ഷി ഭേദമന്യേ എതിർക്കണം

ശാസ്ത്രബോധം അടിസ്ഥാനമാക്കിയ വിദ്യാഭ്യാസം എന്നതാണ് നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം മുന്നോട്ടുവച്ച ആശയം. ബ്രിട്ടീഷ് കൊളോണിയൽ നുകത്തിൽ നിന്ന് നമ്മുടെ വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഈ സമീപനത്തിന് വലിയ ഒരു പങ്കു വഹിക്കാൻ കഴിഞ്ഞു. ഹിന്ദു വിദ്യാഭ്യാസമോ മുസ്ലിം വിദ്യാഭ്യാസമോ ക്രിസ്ത്യൻ വിദ്യാഭ്യാസമോ ആയിരുന്നില്ല സ്വതന്ത്ര ഇന്ത്യ സ്വീകരിച്ചത്. കാലാകാലത്ത് കോൺഗ്രസ് സർക്കാരുകൾ എല്ലാ വർഗീയശക്തികളോടും ഒത്തുതീർപ്പുണ്ടാക്കി ഈ ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിൽ പരിക്കുകൾ ഏല്പിച്ചിട്ടുണ്ട്. എന്നാലും നമ്മുടെ വിദ്യാഭ്യാസവ്യസ്ഥ പ്രായേണ അവയെ അതിജീവിച്ചു.

ഈ ശാസ്ത്രബോധത്തിന് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് കഴിഞ്ഞ ഒമ്പതു വർഷത്തെ നരേന്ദ്ര മോദി ഭരണത്തിലാണ്. നമ്മുടെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ എല്ലാം പ്രതിസന്ധിയിലാണ്. പലതും അടച്ചു പൂട്ടുന്നു. സാമൂഹ്യശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളുടെയും നില വ്യത്യസ്തമല്ല. നമ്മുടെ അഭിമാനമായിരുന്ന സർവകലാശാലകൾ ഒക്കെയും തകർച്ചയുടെ വക്കിലാണ്. സ്കൂൾ വിദ്യാഭ്യാസത്തിലും പുത്തൻ വിദ്യാഭ്യാസ നയത്തിന്റെ പേരിലും പാഠപുസ്തക പരിഷ്കരണത്തിന്റെ പേരിലും നടത്തുന്ന ഇടപെടലുകൾ ശാസ്ത്രബോധത്തെ തകർക്കാനും ചരിത്രത്തെ കാവിവൽക്കരിക്കാനുമാണ്.

ഈ സാഹചര്യത്തിലാണ് ശാസ്ത്രബോധത്തോടെയുള്ള വിദ്യാഭ്യാസമാണ് വേണ്ടതെന്ന് സ്പീക്കർ ശ്രീ എ എൻ ഷംസീർ പ്രസംഗിച്ചതിനെ വർഗീയവിഷം കുത്തിച്ചെലുത്തി വ്യാഖ്യാനിച്ച് അദ്ദേഹത്തിനെതിരെ ദണ്ഡുമായി ആർഎസ്എസുകാർ ഇറങ്ങിയിരിക്കുന്നത്. കേരളത്തിൽ ഇക്കാര്യം പോലും വിവാദവിഷയമാക്കാൻ ആർഎസ്എസിന് ആവുന്നു എന്നത് അവഗണിക്കേണ്ട കാര്യമല്ല. നമ്മുടെ വിദ്യാഭ്യാസത്തെയും മതേതര ജീവിതത്തെയും അലങ്കോലമാക്കാൻ ആർഎസ്എസ് നടത്തുന്ന ഈ ശ്രമത്തെ എല്ലാ ജനാധിപത്യവാദികളും കക്ഷി ഭേദമന്യേ എതിർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫ് ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുക്കണം.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.