Skip to main content

വികസനത്തിന് അനുകൂലമായ ജനമനസിനെ അട്ടിമറിക്കാൻ മാധ്യമങ്ങൾ തുടർച്ചയായി കള്ളം പ്രചരിപ്പിക്കുന്നു

കക്ഷി രാഷ്ട്രീയത്തിന് അതീതരാണെന്നും നിക്ഷ്പക്ഷരാണെന്നും അവകാശപ്പെടുന്ന മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ സകല നേരുംനെറിയും വിട്ട്‌ നിരന്തരം പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്. സർക്കാർ നടപ്പാക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കനുകൂലമായ ജനമനസിനെ അട്ടിമറിക്കുന്നതിനുള്ള ഏകമാർഗം തുടർച്ചയായി കള്ളം പ്രചരിപ്പിക്കലാണെന്നാണ്‌ ഇവർ കരുതുന്നത്‌. ഒന്നിനുപിറകെ ഒന്നായി കള്ളം പ്രചരിപ്പിക്കുകയാണ്. ദിവസവും ഒരു നാണവുമില്ലാതെ നുണകൾ വലിയതോതിൽ പടച്ചുവിടുന്നു. ഇത്തരം പ്രചരണങ്ങൾ ഏശാതാകുമ്പോൾ കൂടുതൽ വാശിയോടെ പുതിയ പുതിയ നുണകൾ കണ്ടെത്തുകയാണ്. ഇങ്ങനെ ജനങ്ങളുടെ മനസ്സിനെ എൽഡിഎഫിന് എതിരാക്കാനാവുമോ എന്നാണ് നോക്കുന്നത്.

വികസനത്തിന്‌ കക്ഷി രാഷ്‌ട്രീയമില്ല. സാധാരണനിലയിൽ നാടിന്റെ താൽപര്യത്തോടൊപ്പമാണ്‌ എല്ലാ വിഭാഗവും നിൽക്കേണ്ടത്‌. കക്ഷിരാഷ്‌ട്രീയ കാരണങ്ങളാൽ പ്രതിപക്ഷം ചിലപ്പോഴെങ്കിലും സർക്കാരിന്റെ പ്രവർത്തനങ്ങളെ എതിർക്കുന്നത്‌ മനസിലാക്കാം. എന്നാൽ, എല്ലാറ്റിനെയും എതിർക്കുക എന്ന നിക്ഷിപ്‌ത താൽപര്യത്തോടെയാണ്‌ ഏത്‌ വികസന പ്രവർത്തനത്തെയും ചിലർ എതിർക്കുന്നത്‌. ഏതെല്ലാം തരത്തിൽ നാടിന്റെ വികസനം അട്ടിമറിക്കാൻ കഴിയുമെന്നാണ്‌ അവർ നോക്കുന്നത്‌.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.