Skip to main content

കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടിയുള്ള പ്രചരണം ഓരോ കേരളീയനും അപമാനകരം

കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടിയുള്ള പ്രചരണം ഓരോ കേരളീയനും അപമാനകരമാണ്. ഈ പ്രചാരണത്തിലേതുപോലെ അല്ല കേരളം എന്ന്‌ വിശദീകരിച്ച്‌ യഥാർഥ കേരളത്തെ ലോകസമക്ഷം ‘കേരളീയം’ ഉയർത്തി കാട്ടും. മതനിരപേക്ഷമായി നിലനിൽക്കുന്ന , നമ്മുടെ സമൂഹം കൈവരിച്ച നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടി , അവിടേക്ക്‌ വർഗീയതയുടെ വിഷം കുത്തിവയ്‌ക്കാനാണ്‌ ചില ശക്തികൾ ശ്രമിക്കുന്നത്‌. ഈ പ്രചരണങ്ങളെ തടയാനുള്ള ഏറ്റവും നല്ലമാർഗം യഥാർഥ കേരളത്തെ അവതരിപ്പിക്കലാണ്‌.

സാമൂഹിക വികസനത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതന വിദ്യാരംഗത്തുമെല്ലാം നാം കൈവരിച്ച നേട്ടങ്ങളെ ലോകത്തിന്‌ മുന്നിൽ അവതരിപ്പിക്കും. എല്ലാവർഷവും അതത്‌ വർഷത്തെ അടയാളപ്പെടുത്തുംവിധം കേരളീയം നടത്താനാണ്‌ ആലോചിക്കുന്നത്‌. കേരളം അതിന്റെ ചരിത്രപരമായ പ്രത്യേകതകൾ കൊണ്ടും സാംസ്‌കാരിക സവിശേഷതകൾ കൊണ്ടും ആർജിച്ച നേട്ടങ്ങൾ കൊണ്ടും ലോകത്ത്‌ ഒറ്റപ്പെട്ട കോണിലുള്ള അടഞ്ഞ മുറിയായി ഇരുന്നു കൂട. പ്രത്യേകിച്ച്‌ സഹസ്രാബ്‌ദ ഘട്ടത്തിൽ. ലോകത്ത്‌ തന്നെ അത്യപൂർവം ഭാഗങ്ങളിലുള്ള ദേശങ്ങൾക്ക്‌ മാത്രം സ്വായത്തമാക്കാൻ കഴിഞ്ഞ നേട്ടങ്ങൾ ഉള്ള നാടാണ്‌ നമ്മുടേത്‌. ലോകം ഇത്‌ അറിയേണ്ടതുണ്ട്‌. കേരളത്തെ ലോകത്തിന്‌മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്‌. ആ ചിന്ത മുൻനിർത്തിയുള്ളതാണ്‌ കേരളീയം 2023.

കേരളീയത ഒരു വികാരമാകണം. ആ വികാരത്തിൽ കേരളീയർ ആകെ ഒരുമിക്കണം. ഭാരതീയതയുടെ ഭാഗമായി തന്നെ നിൽക്കുന്നതാണ് കേരളീയത. ഭാരതത്തിന്‌ ആകെ അഭിമാനം നൽകുന്ന കേരളീയത. അത്‌ എന്താണെന്ന്‌ ലോകം അറിയണം. കേരളീയത്തിലേക്ക്‌ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നായി നോബേൽ ജേതാക്കൾ അടക്കമുള്ള അതിപ്രഗൽഭർ എത്തും. അവർ തിരികെപ്പോയി കേരളത്തെ കുറിച്ച്‌ അവരുടെ നാടുകളിൽ പറയുന്നത്‌, എഴുതുന്നത്‌ കേരളത്തിന്റെ ഭാവിക്കും വളരെ പ്രയോജനപ്പെടും.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.