Skip to main content

കേരളത്തെ സാമ്പത്തികമായി കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോൾ പ്രീതിപക്ഷത്തിന് വലിയ സന്തോഷം

ഏതെല്ലാം തരത്തില്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കാന്‍ കഴിയുമെന്ന് കേന്ദ്രം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഓണം നമുക്ക് മുന്നിലെത്തിയത്.

60 ലക്ഷം പേര്‍ക്കാണ് ഓണക്കാലത്ത് 3200 രൂപ വീതം എൽഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. സപ്ലൈക്കോ, ഓണച്ചന്തകള്‍ വഴി വിലകുറച്ച് പച്ചക്കറിയും അവശ്യ സാധനങ്ങളും സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിച്ചു. 32 ലക്ഷം കാര്‍ഡ് ഉടമകളാണ് ഈ ഓണത്തിന് സപ്ലൈക്കോ വഴി സാധനങ്ങള്‍ വാങ്ങിയത്. കെഎസ്‌ഐആര്‍ടിസി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കയര്‍ തൊഴിലാളികള്‍ തുടങ്ങി കേരളത്തിലെ സാധാരണക്കാര്‍ക്ക് ഉത്സവബത്ത സര്‍ക്കാര്‍ എത്തിച്ചു.

ഒരു ഘട്ടത്തില്‍ 3.8 ശതമാനംവരെ ലഭിച്ചിരുന്ന കേന്ദ്രവിഹിതം ഇപ്പോൾ 1.9 ശതമാനമായി ചുരുങ്ങി. തൊട്ടുമുമ്പത്തെ ധനകാര്യ കമ്മീഷന്‍ വിഹിതം 2.5 ശതമാനമായിരുന്നു. അതിലും കുറഞ്ഞാണ് ഇപ്പോള്‍ വിഹിതം നല്‍കുന്നത്. കണക്ക് നോക്കിയാല്‍ നേര്‍പകുതിയാവുകയായിരുന്നു. ഇതിന് സാധാരണ ഗതിയില്‍ ന്യായമൊന്നും പറയാനില്ല.

ഏത് സംസ്ഥാനത്തിനും പ്രവര്‍ത്തനത്തിന് ആവശ്യമായ ധനം കടമെടുക്കേണ്ടി വരും. കേന്ദ്രത്തിന് ഇഷ്ടം പോലെ എടുക്കാം. എന്നാല്‍ സംസ്ഥാനത്തിന് അത് പാടില്ല. കടുത്ത നിയന്ത്രണമാണുള്ളത്. കടം എടുക്കാവുന്നതിന്റെ പരിധി വലിയ തോതില്‍ വെട്ടിച്ചുരുക്കി. ഇവിടെ കേരളത്തിന്റെ ആവശ്യം വലുതായത് കൊണ്ട് അത് നിറവേറ്റാന്‍ ബജറ്റുമാത്രം കൊണ്ട് കഴിയുന്നില്ല. വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് വികസന കാര്യങ്ങള്‍ എന്നിവയ്ക്കായി പണം ആവശ്യമായി വന്നു. അതിനായി കിഫ്ബി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചു. 50,000 കോടി അതിലൂടെ സമാഹരിച്ചത് പശ്ചാത്തല സൗകര്യ വികസനം ഉറപ്പുവരുത്തുക എന്നതിനായിരുന്നു. എന്നാല്‍, നമ്മുടെ നാട് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാനായി. അങ്ങനെ 62000 കോടിയുടെ പദ്ധതികള്‍ 5 വര്‍ഷക്കാലം ഏറ്റെടുക്കാനായി.

എന്നാല്‍, പിന്നീട് കിഫ്ബി വായ്പ എടുത്താല്‍ സംസ്ഥാനത്തിന്റെ വായ്പയായി കേന്ദ്രം പരിഗണിയ്ക്കുന്ന സ്ഥിതി വന്നു. വികസനം തടയുകയാണ് അവരുടെ ലക്ഷ്യം. സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്രം ശ്വാസംമുട്ടിക്കുമ്പോള്‍ പ്രതിപക്ഷത്തിന് വലിയ സന്തോഷമാണ്. പാര്‍ലമെന്റില്‍ യുഡിഎഫ് എംപിമാര്‍ക്ക് സംസാരിക്കാനുള്ള സമയത്ത് കേരളത്തിനായി സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? എന്നാല്‍ എതിരെ സംസാരിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു പ്രയാസവുമുണ്ടായിട്ടില്ല. ക്ഷേമ പ്രവര്‍ത്തനങ്ങളും വികസനവും നടക്കാതിരുന്നാല്‍ അസംതൃപ്തി ഉണ്ടാകും. ഇതാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്.

ജനത്തോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണിത്. ജനത്തെ കയ്യൊഴിയില്ല. അതിനാലാണ് ഒരു വറുതിയിലുമില്ലാതെ ഓണം നമുക്ക് സമൃദ്ധമായി ആഘോഷിക്കാനായത്.

കൂടുതൽ ലേഖനങ്ങൾ

എല്‍ഡിഎഫിന്‍റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിനെതിരായി വർ​ഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില്‍ തന്നെ വര്‍​ഗീയ ശക്തികള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യോജിച്ച്‌ നിന്നിട്ടുണ്ട്‌ എന്ന് കാണാം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.