Skip to main content

മോദി സർക്കാർ ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുന്നു

നാനാത്വത്തിൽ ഏകത്വമെന്നത്‌ ഇന്ത്യയുടെ മുഖമുദ്രയാണ്. എന്നാൽ, ആ വൈവിധ്യത്തെ മോദി സർക്കാർ തകർക്കുകയാണ്. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ഏക സിവിൽ കോഡ്‌ നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമം. വൈവിധ്യത്തിനുപകരം ഒരു രാജ്യം, ഒരു ഭാഷാ നയമാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌.

ഇടതുപക്ഷ പാർടികളുടെ സമ്മർദത്തിലൂടെ 2006ൽ പാസാക്കിയ വനാവകാശ നിയമം ഇതുവരെ പൂർണാർഥത്തിൽ നടപ്പാക്കിയിട്ടില്ല. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ആദിവാസികളുടെ അവകാശങ്ങൾ ഹനിക്കുന്ന നയങ്ങൾ തുടർച്ചയായി നടപ്പാക്കുന്നു. ധാതുവിഭവങ്ങൾ കൊള്ളയടിക്കാനായി വനങ്ങൾ കുത്തകകൾക്ക്‌ തുറന്നുകൊടുക്കുന്നു. മണിപ്പുരിൽ ഗോത്രവിഭാഗങ്ങൾ വലിയ അതിക്രമങ്ങൾക്ക്‌ ഇരയാകുന്നു. രണ്ട്‌ സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്തത്‌ ലോകത്തിനുതന്നെ അപമാനമാണ്‌.

സ്വാതന്ത്ര്യസമരത്തിൽ ആദിവാസികളുടെ പങ്ക്‌ വലുതാണ്‌. ഇംഗ്ലീഷുകാർ ആദിവാസികളിൽ നിന്ന്‌ മണ്ണിന്മേലുള്ള അവകാശം പിടിച്ചുപറിച്ചു. അവരെ കൈയേറ്റക്കാരായി മുദ്രകുത്തി. ആദിവാസികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ കേരളത്തിൽ സംസ്ഥാന സർക്കാർ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ദീർഘകാലമായി നടന്നുവന്ന ഭൂസമരങ്ങൾ പരിഹരിക്കാനായി. പട്ടിവവിഭാഗക്കാർക്കെല്ലാം ഭൂമി ലഭ്യമാക്കാൻ പദ്ധതി നടപ്പാക്കിവരുന്നു.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.