Skip to main content

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം ഗൗരവതരം

പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ദേവസ്വം വകുപ്പ് മന്ത്രി സഖാവ് കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടതാണ്. അവിടെ നടന്ന സംഭവത്തെക്കുറിച്ച് സഖാവ് രാധാകൃഷ്ണൻ തന്നെ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. മനുഷ്യർക്ക് ശുദ്ധിയും അശുദ്ധിയും ഉണ്ടെന്ന വിശ്വാസം തന്നെയാണ് അയിത്തം. ഇത്തരം വിശ്വാസങ്ങൾ ആചരിക്കുന്നതിനെതിരെ ആണ് അയ്യൻകാളിയും നാരായണഗുരുവും പിൽക്കാലത്ത് കമ്യൂണിസ്റ്റുകാരും ഒക്കെ പ്രവർത്തിച്ചത്. കേരളത്തിലെ ഓരോ ഗ്രാമത്തിലും പട്ടണത്തിലും ശാരീരികമായി നേരിട്ടുപോലും അയിത്തം അവസാനിപ്പിച്ചത് കമ്യൂണിസ്റ്റുകാരാണ്. അയിത്തം ഈ രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതുമാണ്. അയിത്തോച്ചടനത്തിനായി ത്യാഗോജ്വലമായ സമരങ്ങൾ നടന്ന പ്രദേശമാണ് പയ്യന്നൂരും ചുറ്റുപാടും. ദളിതർക്ക് വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരത്തിൽ സഖാവ് എകെജി. തല്ലുകൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന കർഷകത്തൊഴിലാളി സഖാവ് രക്തസാക്ഷിയായി. ക്ഷേത്രങ്ങളിലെ അയിത്തത്തിനെതിരെ സ്വാമി ആനന്ദതീർത്ഥൻ (പൂർവാശ്രമത്തിൽ അനന്തഷേണായി) -ശ്രീനാരായണഗുരുവിൻറെ അവസാനത്തെ ശിഷ്യൻ ആയിരുന്നു - വളരെയേറെ പ്രവർത്തനങ്ങൾ നടത്തിയ സ്ഥലമാണ് പയ്യന്നൂർ. സഖാക്കൾ എകെജി, കെ പി ആർ ഗോപാലൻ എന്നിവരുടെ സഹപ്രവർത്തകനായിരുന്ന സ്വാമി ആനന്ദതീർത്ഥൻ ദളിതർക്ക് വിദ്യാഭ്യാസം നല്കാനായി പയ്യന്നൂരിൽ ശ്രീനാരായണവിദ്യാലയം സ്ഥാപിച്ചു. ദളിതരോടൊപ്പം ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ സ്വാമി ആനന്ദതീർത്ഥർക്കും തല്ലുകൊണ്ടു.
പയ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം, ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണ്. നഗ്നമായ നിയമലംഘനവുമാണ്.
പയ്യന്നൂരിൽ മാത്രമല്ല, കേരളമാകെ അയിത്തോച്ചടനത്തിനായി കമ്യൂണിസ്റ്റുകാർ സമരം ചെയ്തു. ഉദാഹരണത്തിന്, കൊച്ചയിലെ പാലിയത്ത് വഴിനടക്കാനുള്ള അവകാശത്തിനും അയിത്താചരണത്തിന് എതിരായും നടന്ന അതിരൂക്ഷപോരാട്ടത്തിൽ രക്തസാക്ഷിയായത് കമ്മ്യൂണിസ്റ്റുകാരനായ സ. ജനാർദ്ദനനായിരുന്നു. കേരളത്തിൽ വർധിച്ചുവരുന്ന ഹിന്ദുത്വരാഷ്ട്രവാദത്തിനൊപ്പമാണ് ജാതിയും അതിന്റെ സർവദംഷ്ട്രകളുമായി പുനരാഗമിക്കപ്പെടുന്നത്. സർവശക്തിയും എടുത്ത് നമ്മൾ അതിനെ പ്രതിരോധിക്കണം.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.