Skip to main content

മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസരംഗത്തെ ആർഎസ്എസ് ആശയപ്രചരാണത്തിനുള്ള ഒരു ഉപകരണമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്

പാഠപുസ്തകങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നു കൊടുക്കാൻ എൻസിഇആർടി നിയോഗിച്ച പാഠപുസ്തകപരിഷ്കരണസമിതി നിർദേശം വച്ചിരിക്കുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസരംഗത്തെ അവരുടെ ആശയപ്രചരാണത്തിനുള്ള ഒരു ഉപകരണമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ആധുനികതയോടും ശാസ്ത്രബോധത്തോടും പുറം തിരിഞ്ഞു നില്ക്കുന്ന ആർഎസ്എസ് വീക്ഷണം, രാജ്യത്തെ യുവതലമുറയെ പിന്തിരിപ്പൻ ചിന്തയിലേക്ക് വലിച്ചുതാഴ്ത്തുന്നു, ആധുനികലോകത്തെ ജീവിതത്തിനു ശേഷി ഇല്ലാത്തവരാക്കുന്നു. ഈ ശ്രമങ്ങളിലെ ഏറ്റവും പുതിയ കൃത്യമാണ് രാജ്യത്തിൻറെ പേര് ഭാരതം എന്നു മാറ്റാനും പുരാതനകാലചരിത്രത്തെ ക്ലാസിക്കൽ ചരിത്രം എന്നു വിളിക്കാനും ഒക്കെയുള്ള നിർദ്ദേശം.
ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭ വിശദമായി ആലോചിച്ച് എടുത്ത തീരുമാനമാണ് "ഇന്ത്യ അതായത് ഭാരതം" എന്ന രാജ്യത്തിൻറെ പേര്. എന്തെങ്കിലും ചർച്ചയോ തീരുമാനമോ പോലുമില്ലാതെ അതിനെ ഭാരതം എന്നു മാത്രമാക്കി മാറ്റാനാണ് ആർഎസ്എസ് സർക്കാർ ശ്രമിക്കുന്നത്. ഭാരതം എന്നത് ഒരു സങ്കല്പവും ഇന്ത്യ എന്നത് ഒരു ആധുനികരാഷ്ട്രനാമവുമാണ്. ഈ ആധുനികരാഷ്ട്രത്തെ പൗരാണിക സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള ഒന്നാക്കി മാറ്റാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ പേര് മാറ്റം.
നമ്മുടെ പുരാതനചരിത്രം നന്മതിന്മകൾ നിറഞ്ഞതാണ്, എല്ലാ രാജ്യങ്ങളുടെയും ചരിത്രം പോലെ. മഹത്തായ നേട്ടങ്ങളുണ്ട്, അതോടൊപ്പം ജാതിവിവേചനം എന്ന അതിനിഷ്ഠൂരമായ കുറ്റകൃത്യവും ഉണ്ട്. ഇതിനെ മറച്ചു വച്ച് ഒരു സുവർണകാലസ്തുതിഗീതം പാടുന്നത് രാജ്യതാല്പര്യത്തിന് ഉതകുന്നതല്ല.
മലയാളിയായ ഒരു പ്രൊഫ. സി ഐ ഐസക് ആണ് എൻസിഇആർടിക്ക് ഈ ദുരുപദേശം നല്കിയ സമിതിയുടെ അധ്യക്ഷൻ എന്നു കാണുന്നു. മലബാർ കലാപത്തെ സ്വാതന്ത്ര്യസമരപാരമ്പര്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഐസിഎച്ച്ആറിന് ഉപദേശം നല്കിയതും ഇതേ മഹാപണ്ഡിതൻ ആണ്. ആർഎസ്എസിന് ഉപയോഗപ്പെടുന്ന ഉപദേശങ്ങൾ നല്കുകയാണ് കുറച്ചു കാലമായി ഇദ്ദേഹത്തിന്റെ തൊഴിൽ.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.