Skip to main content

സഹകരണമേഖലയെ തകർത്ത്‌ സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്

സഹകരണമേഖലയെ തകർത്ത്‌ സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്. സഹകരണമേഖലയിലെ 2.5ലക്ഷം കോടി രൂപ ലക്ഷ്യമിട്ടാണ്‌ കേന്ദ്രസർക്കാർ ഭേദഗതി ഉൾപ്പെടെ വരുത്തുന്നത്‌. ദേശസാൽകൃത– വ്യാവസായിക ബാങ്കുകളിലെ വായ്‌പാ നിക്ഷേപാനുപാതം അമ്പത്‌ ശതമാനത്തിലും താഴെയാണ്‌. പ്രാഥമിക സഹകരണ കാർഷിക വായ്‌പാ സംഘങ്ങളുടെയും വായ്‌പാ നിക്ഷേപാനുപാതം 90ശതമാനത്തിനും മുകളിലാണ്‌. കേരളത്തിൽ നിന്നും 2.16ലക്ഷം കോടി സമാഹരിക്കുന്ന എസ്‌ബിഐ 55ശതമാനത്തിൽ താഴെ തുകയാണ്‌ വായ്‌പയായി ഇവിടെ നൽകുന്നത്‌. കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്കിന്റെ സ്ഥിതിയും ഭിന്നമല്ല. ബാക്കി തുക മുഴുവൻ ഉത്തരപൂർവ കോർപറേറ്റുകൾക്ക്‌ കടമായി നൽകി പിന്നീടത്‌ കിട്ടാക്കടമായി എഴുതിത്തള്ളുകയാണ്‌. സംസ്ഥാനത്ത്‌ വായ്‌പയായി നൽകേണ്ട തുകമാണ്‌ ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങളിൽ എത്തുന്നത്‌. സഹകരണമേഖല ഇതിൽ വ്യത്യാസമാണ്‌. സഹകരണമേഖലയിലെ നിക്ഷേപം സംസ്ഥാനത്തിന്റെ ഉന്നതിക്കായാണ്‌ വിനിയോഗിക്കുന്നത്‌.

വിഴിഞ്ഞം തുറമുഖത്തിനായി രണ്ടായിരം കോടി ഹഡ്‌കോയിൽ നിന്നും കടമെടുക്കാൻ സർക്കാരിന്‌ ജാമ്യം നിൽക്കാൻ കേന്ദ്രം അനുമതി നൽകിയില്ല. ഇത്‌ സർക്കാരിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുമെന്നാണ്‌ കേന്ദ്രം തടസ്സമായി ഉന്നയിച്ചത്‌. സഹകരണ മേഖലയിൽ നിന്നും പൊതുഖജനാവിലേക്ക്‌ കടമെടുക്കുമ്പോൾ ഇരുവിഭാഗവും ഒരുപോലെ ശക്തിപ്പെടും. എന്നാൽ ഇതൊക്കെ എതിർത്തുകൊണ്ട്‌ സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലപ്പെടുത്താനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. പൊതു- സഹകരണ മേഖലയെയാകെ അസ്ഥിരപ്പെടുത്തി സ്വകാര്യമേഖലയെ സഹായിക്കുകയാണ്‌ കേന്ദ്രത്തിന്റെ നയം.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.