Skip to main content

തട്ടിപ്പുകാർക്കു നൽകുന്ന ആനുകൂല്യം പോലും പാവപ്പെട്ട കർഷകർക്ക് നല്കാൻ ബാങ്കുകൾ തയ്യാറാകുന്നില്ല

ആത്മഹത്യ ചെയ്ത കൃഷിക്കാരന്റെ വീട്ടിൽ കേന്ദ്ര മന്ത്രി മുരളീധരൻ സന്ദർശനം നടത്തുന്നതിന്റെ ഫോട്ടോ കണ്ടു. ആർക്കെങ്കിലും ആ ഹതഭാഗ്യനെ മരണവക്കത്തുനിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ അത് വി. മുരളീധരനും കെ. സുരേന്ദ്രനും പോലുള്ള ബിജെപി നേതാക്കന്മാർക്കായിരുന്നു. ബിജെപിയുടെയും യുഡിഎഫിന്റെയും വിഷലിപ്ത ദുഷ്പ്രചരണമാണ് ആത്മഹത്യ മുനമ്പിൽ നിൽക്കുമ്പോൾ പോലും പിആർഎസ് വായ്പയാണ് തനിക്ക് പുതിയ വായ്പ ലഭിക്കാത്തതിന് ഒരു കാരണം എന്ന് വിശ്വസിപ്പിക്കാൻ ഇടയാക്കിയത്. മരണത്തിന് തൊട്ടു മുമ്പുപോലും തന്റെ സഹപ്രവർത്തകനായ ഒരു പ്രാദേശിക ബിജെപി നേതാവിനോടാണ് അദ്ദേഹം ചെയ്യാൻ പോകുന്ന കടുംകൈക്ക് കാരണം വിശദീകരിച്ചത്.

പ്രസാദ് മനപൂർവ്വം കുടിശ്ശിക വരുത്തിയ ആളല്ല (willful defaulter). നിവർത്തി ഇല്ലാത്തതുകൊണ്ട് കുടിശ്ശികക്കാരനായതാണ്. അവസാനം ഒറ്റതവണ തീർപ്പാക്കലിന് പോകാൻ നിർബന്ധിതനായി. സിബിൽ റേറ്റിംഗിൽ സ്കോറ് വായ്പ യോഗ്യതയ്ക്ക് താഴെയായി. ഒരു പക്ഷെ ഈ ബിജെപി നേതാക്കൾ ഇടപ്പെട്ടിരുന്നെങ്കിൽ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.

ഈ വർഷം 2023 ജൂൺ 8 ന് റിസർവ് ബാങ്ക് ഒരു സുപ്രധാനമായ നോട്ടിഫിക്കേഷൻ ഇറക്കുകയുണ്ടായി. അതുവരെ മനപൂർവ്വം കുടിശ്ശിക വരുത്തിയവർക്ക് (willful defaulters) അല്ലെങ്കിൽ തട്ടിപ്പുക്കാർക്ക് ഇന്ത്യയിലെ ബാങ്കുകൾ ഒരിക്കലും പിന്നീട് വായ്പ നൽകാർ പാടില്ല എന്നായിരുന്നു വ്യവസ്ഥ. എത്രയോ നാളായി നിലനിന്ന ഈ വ്യവസ്ഥ മാറ്റി ഈ തട്ടിപ്പുക്കാർക്കും ഒറ്റത്തവണ തീർപ്പാക്കലിന് റിസർവ് ബാങ്ക് അവസരം നൽകി. അവർക്ക് പുതിയ വായ്പക്ക് അപേക്ഷിക്കാനും അവകാശം കൊടുത്തു. ബാങ്ക് ബോർഡുകൾക്ക് ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കാംപോലും.

ആരാണീ ബാങ്ക് തട്ടിപ്പുക്കാർ? 2022 ലെ ഒരു കണക്ക് പുറത്ത് വന്നിട്ടുണ്ട്. ഗീതാഞ്ജലി ജെംസ് എന്ന രത്നവ്യാപാരി 7848 കോടി രൂപയാണ് തട്ടിയെടുത്തത്. എബിജി ഷിപ്പ്യാർഡിൻറെ അഗർവാൾ 28 ബാങ്കുകളെ 23000 കോടി രൂപക്ക് പറ്റിക്കുകയുണ്ടായി. വോറൊരാൾ അദാനിയുടെ ഉറ്റ ബന്ധുവായ മേത്തയാണ്. വിജയ് മല്യ, മെഹ്റുൽ ചോംസ്കി, നീരവ് മോഡി തുടങ്ങിയവരൊക്കെ ഈ ഗണത്തിൽപ്പെടും. ഇവരെല്ലാമാണ് പുതിയ നയത്തിന്റെ ഗുണഭോക്താക്കൾ.

ബിജെപിയുടെ ഇഷ്ക്കാരായ 42 കോടി ആളുകൾക്ക് നൽകിയ 24 ലക്ഷം കോടി രൂപയുട മുദ്ര ലോണുകൾ കിട്ടാക്കടമായി മാറിക്കൊണ്ടിരിക്കുകയാണ്. ക്രെഡിറ്റ് ഗാരണ്ടി ഫണ്ടിൽ നിന്ന് 25% നഷ്ടപരിഹാരം കൈക്കലാക്കി മുദ്ര വായ്പകൾ എഴുതിത്തള്ളി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷക്കാലത്തിനിടയിൽ 3.8 ലക്ഷം കോടി രൂപയുടെ 100 കോടിരൂപയിൽ അധികരിക്കുന്ന തട്ടിപ്പുകൾ നടന്നു. ഇവർക്കൊക്കെ രക്ഷപ്പെടാനും പുതിയ വായ്പ എടുക്കാനുമുള്ള അവസരം ഒരുക്കിയിരിക്കുകയാണ് റിസർവ് ബാങ്ക്. ലക്ഷ്യം ബിജെപിയുടെ ഫണ്ട് ശേഖരണമാണ്.

അപ്പോഴാണ് നമ്മുടെ നാട്ടിൽ പ്രസാദ് എന്നൊരു പാവം കർഷകൻ നിവർത്തിയില്ലാത്തതുകൊണ്ട്. കുടിശ്ശിക വരുത്തി ഒറ്റത്തവണ തീർപ്പാക്കലിന് പോയതിൻറെ പേരിൽ വായ്പ നിഷേധിക്കപ്പെട്ട് ആത്മഹത്യ ച്ചെയ്യുന്നത്. കേന്ദ്ര മന്ത്രി മുരളീധരനും കൂട്ടർക്കും ആ പാവത്തോട് കുറച്ചുകൂടി കനിവ് കാണിക്കാമായിരുന്നു. തട്ടിപ്പക്കാർക്ക് പോലും നൽകുന്ന ആനുകൂല്യം ഈ പാവത്തിന് നൽകാമെന്ന് ബാങ്കിനോട് പറയാമായിരുന്നു..

എന്നിട്ടിപ്പോൾ കേരള സർക്കാരിനെതിരെ ചന്ദ്രഹാസമിളക്കി ഇറങ്ങിയിരിക്കുകയാണ്. ബിജെപി നേതാക്കന്മാരാണ് പ്രതിക്കൂട്ടിൽ.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.