Skip to main content

നവകേരളസദസ്സിലേക്ക്‌ ജനം ഒഴുകിയെത്തും

നവകേരളസദസ്സിലേക്ക്‌ 140 മണ്ഡലത്തിലും ജനം ഒഴുകിയെത്തും. നവകേരളസൃഷ്‌ടിക്കായുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക്‌ ജനങ്ങൾ അകമഴിഞ്ഞ പിന്തുണയാണ്‌ നൽകുന്നത്‌. ജനക്ഷേമ, വികസന പ്രവർത്തനങ്ങളെ നാടാകെ സ്വാഗതം ചെയ്യുന്നു. വിവാദങ്ങളുണ്ടാക്കി ശ്രദ്ധ തിരിച്ചുവിടാനാകുമോയെന്നാണ്‌ പ്രതിപക്ഷം നോക്കുന്നത്‌. എഴുന്നേറ്റ്‌ നടക്കാൻപോലും കഴിയാതായ പ്രതിപക്ഷം പിടിച്ചുനിൽക്കാനാണ്‌ വിവാദങ്ങൾക്കുപിറകേ പോകുന്നത്.

നവകേരളസദസ്സിനെത്തുന്ന മന്ത്രിമാർക്ക്‌ യാത്രചെയ്യാൻ ബസ്‌ ഏർപ്പാടാക്കുന്നതിന്റെപേരിൽ ആരോപണമുന്നയിക്കുന്നതും പ്രതിപക്ഷത്തിന്റെ ദുഷ്‌ടലാക്കാണ്‌. വലിയ പണച്ചെലവും ഗതാഗതക്കുരുക്കും ഒഴിവാക്കാനാണ്‌ ബസ്‌ ഏർപ്പെടുത്തുന്നത്‌. ബസ്‌ പിന്നീട്‌ മറ്റ്‌ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാമെന്നതിനാൽ സർക്കാരിന്‌ ആസ്‌തികൂടിയാണ്‌.

പി അബ്ദുൽഹമീദ്‌ എംഎൽഎയെ കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക്‌ നാമനിർദേശംചെയ്‌തത്‌ മികച്ച സഹകാരിയെന്നനിലയിലാണ്‌. എല്ലാവരെയും ഒന്നിച്ചു നിർത്തണമെന്നാണ്‌ എൽഡിഎഫ്‌ ആഗ്രഹിക്കുന്നത്‌. ഇക്കാര്യത്തിൽ മുസ്ലിംലീഗിന്‌ കോൺഗ്രസിനെ പേടിക്കേണ്ടകാര്യമില്ല. പേടിക്കാൻമാത്രം ലീഗ്‌ ദുർബലമല്ല.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.