Skip to main content

ഇസ്രയേലിനെതിരെ കോൺഗ്രസ്‌ സ്വീകരിക്കുന്നത് അഴകൊഴമ്പൻ നിലപാട്

ഇസ്രയേലിനെതിരെ കോൺഗ്രസ്‌ അഴകൊഴമ്പൻ നിലപാടാണ്‌ സ്വീകരിക്കുന്നത്. ദേശീയ പ്രസ്ഥാനക്കാലത്ത്‌ ഗാന്ധിജിയും ജവഹർലാൽ നെഹ്‌റുവും ഉൾപ്പടെ കൊൺഗ്രസ്‌ നേതാക്കൾ പലസ്‌തീൻ ജനതക്കൊപ്പമായിരുന്നു. ഇപ്പോൾ കോൺഗ്രസ്‌ മനസുതുറക്കുന്നില്ല. സ്വാതന്ത്ര്യ ലഭിച്ചശേഷവും പലസ്‌തീൻ ജനതക്ക്‌ ഇന്ത്യ കലർപ്പില്ലാത്ത പിന്തുണ നൽകിയിരുന്നു. യാസർ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പിഎൽഒക്ക്‌ ഒപ്പം നിലകൊണ്ടു. ഈ നിലപാട്‌ തിരുത്തി ബിജെപി സർക്കാർ ഇസ്രായേലിനെ പിന്തുണയ്‌ക്കുകയാണ്.

നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെയാണ്‌ ഇന്ത്യ ഇസ്രായേലുമായി നയതന്ത്രബന്ധംതുടങ്ങിയത്‌. ഇരു രാജ്യങ്ങളിലും എംബസികൾ തുറന്നു. പാസ്‌പോർട്ട്‌ നിയന്ത്രണങ്ങൾ നീക്കി. ഇപ്പോൾ പലസ്‌തീൻ ഐക്യദാർഢ്യറാലി നടത്തിയതിന്റെ പേരിൽ കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ ഷൗക്കത്തിന്‌ അച്ചടക്കസമിതി വിലക്കുകൾ ഏർപ്പെടുത്തിയിരിക്കയാണ്‌. പലസ്‌തീൻ ഐക്യദാർഢ്യറാലികളിൽ എല്ലാ മനുഷ്യസ്‌നേഹികളും ഒന്നിച്ചണിനിരക്കണമെന്നാണ്‌ സിപിഐ എം നിലപാട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സീറ്റ്‌ നോക്കിയല്ല. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ ജനങ്ങളെയാകെ അണിനിരത്തുകയെന്നാതാണ്‌ ലക്ഷ്യം. ലീഗായാലും ആര്യാടൻ ഷൗക്കത്തായാലും കടന്നുവരാം. വർഗീയ വാദികൾ, അഴകൊഴമ്പൻ നിലപാടുള്ളവർ എന്നിവരെ ഒഴിവാക്കി കൃത്യമായ വ്യക്തതതയുള്ളവരെല്ലാം ഒന്നിപ്പിക്കും. അതിൽ കക്ഷിരാഷ്‌ട്രീയ പരിഗണനയില്ല. രാജ്യത്ത്‌ ബിജെപി സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പൗരത്വ ഭേദഗതിബിൽ, ഏകസിവിൽ കോഡ്‌ എന്നീ വിഷയങ്ങളിൽ ഫാസിസ്‌റ്റുകൾക്കെതിരെ ഒന്നിച്ച പേരാട്ടത്തിന്‌ സിപിഐ എം നേതൃത്വം നൽകി. രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കാനായിരുന്നു ബിജെപി ലക്ഷ്യം. ഇതിനെതിരെ മതനിരപേക്ഷ ചിന്താഗതിക്കാർ ഒന്നിച്ചു. സമാനമായി മാനവികത ഉയർത്തിപ്പിടിക്കുന്ന പോരാട്ടത്തിൽ ജനങ്ങളെയാകെ ഒന്നിപ്പിക്കും.

ജൂതരാഷ്‌ട്രം എന്ന്‌ പറഞ്ഞ്‌ ഫാസിസ്‌റ്റ്‌ തന്ത്രമാണ്‌ ഇപ്പോൾ പ്രചരിപ്പിക്കുന്നത്‌. ഗുജറാത്തിലും മണിപ്പൂരിലും ഇത്തരം പ്രചാരണം കണ്ടു. ഇത്‌ തിരിച്ചറിയാനാവണം. പലസ്‌തീനെ പൂർണമായും ഉന്മൂലനം ചെയ്യാനും വംശഹത്യ നടത്താനുമാണ്‌ ഇസ്രായേൽ നീക്കം. ഇതിന്‌ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇന്ത്യയുടെയും പിന്തുണയുണ്ട്‌. അടിയന്തിരമായി യുദ്ധം അവസാനിപ്പിക്കണം. അതിനായി ലോകത്തുള്ള ജനങ്ങളാകെ ഒന്നിക്കണം.

കൂടുതൽ ലേഖനങ്ങൾ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം

സ. പി രാജീവ്‌

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം, എന്നും അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ.