Skip to main content

രാജസ്ഥാനിൽ കോൺഗ്രസ് തകർന്നത് രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാൽ

രാജസ്ഥാനിൽ കോൺഗ്രസിന് തുടർഭരണം ലഭിക്കാതെ പോയത് രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാലാണ്. കേരളത്തിലെ സർക്കാരിനെ പോലെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത്. എന്നാൽ ഒരു വിഷയത്തിലും രാഷ്ട്രീയ നിലപാട് എടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാനാണ് കോൺഗ്രസ് ശ്രമിച്ചത്.

ബാബറി മസ്ജിദ് തകർത്തതിന്റെ ക്രെഡിറ്റ് കോൺഗ്രസിനാണെന്ന് പറഞ്ഞാണ് മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് വോട്ട് തേടിയത്. ഇതിന്റെയെല്ലാം ഫലമാണ് തെരഞ്ഞെടുപ്പ് തോൽവി. കേരളത്തിലെ സർക്കാരിന് ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം രാഷ്ട്രീയ നിലപാടുണ്ട്. അത് വെറും കേവല കക്ഷിരാഷ്ട്രീയമല്ല. ഭരണഘടന ഉയർത്തി പിടിക്കുന്ന മതേതരത്വ നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. പൗരത്വബിൽ, ഏക വ്യക്തി നിയമം എന്നിവക്കെതിരെ ആദ്യം നിലപാട് എടുത്ത സർക്കാർ കേരളത്തിലേതാണ്.

സർക്കാർ മുന്നോട്ടുവയ്ക്കുന്ന നവകേരളം എന്നത് ആളുകളുടെ ജീവിത നിലവാരം ഉയരുക എന്നതാണ്. എല്ലാ തലത്തിലും ജീവിതത്തിൽ മാറ്റമുണ്ടാകണം. അതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ഇത് മുടക്കാനായി കേന്ദ്രം പരമാവധി ബുദ്ധിമുട്ടിക്കുകയാണ്. നികുതി വരുമാനം വർധിച്ചിട്ടും വിഹിതം വെട്ടിച്ചുരുക്കുകയാണ്‌ കേന്ദ്രം.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.