Skip to main content

പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനം

പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനമാണ്. ലോകം മുഴുവൻ പലസ്‌തീൻ ജനതയ്‌ക്കൊപ്പം നിൽക്കുമ്പോൾ കോൺഗ്രസ്‌ തുടരുന്ന കുറ്റകരമായ മൗനം യുഡിഎഫ്‌ ഘടകകക്ഷികൾ ഗൗരവത്തോടെ കാണണം.

ഇസ്രയേൽ അനുകൂല നിലപാട്‌ സ്വീകരിച്ച മോദിസർക്കാർ ഇന്ത്യയുടെ ചരിത്രപാരമ്പര്യത്തെയാണ് നാണംകെടുത്തിയത്. യുഎന്നിൽ 120 രാജ്യങ്ങൾ പലസ്‌തീൻ അനുകൂല പ്രമേയത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ വിട്ടുനിന്നു. സങ്കുചിത വർഗീയ താൽപ്പര്യവും ന്യൂനപക്ഷവിരുദ്ധതയും മുൻനിർത്തിയാണ്‌ മോദിസർക്കാർ ഈ നിലപാട്‌ സ്വീകരിച്ചത്‌. പലസ്തീൻ ജനതയ്ക്കായി പാർലമെന്റിൽ പ്രമേയം കൊണ്ടുവരണമെന്ന സിപിഐ എമ്മിന്റെ ആവശ്യം പ്രതിപക്ഷ പാർടികളുടെ യോഗത്തിൽ ഭൂരിഭാഗവും അനുകൂലിച്ചു. അപ്പോഴും കോൺഗ്രസ് മൗനം തുടർന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ പുരോഗമന സാംസ്കാരിക സംഘടന സംഘടിപ്പിച്ച പരിപാടിക്ക് അനുമതി നിഷേധിക്കുകയുംചെയ്തു. കോൺഗ്രസിന്റെ നിലപാട്‌ ജനം വിലയിരുത്തുന്നുണ്ട്‌.

ഇസ്രയേൽ നടത്തുന്ന അധിനിവേശത്തിന്റെ ദുരന്തം പലസ്തീൻ ജനത ഇപ്പോഴും അനുഭവിക്കുകയാണ്. ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 16,000 മനുഷ്യർ കൊല്ലപ്പെട്ടുകയും 41, 000 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. 20 വർഷമായി തുടരുന്ന അധിനിവേശത്തിൽ ആറ്‌ ദശലക്ഷത്തോളം പലസ്‌തീനികൾ ജന്മനാട്ടിൽനിന്ന്‌ ആട്ടിയോടിക്കപ്പെട്ടു. അമേരിക്കയുൾപ്പെടെയുള്ള സാമ്രാജ്യത്വ രാജ്യങ്ങളുടെ പിന്തുണയുപയോഗിച്ചാണ് ഇസ്രയേലിന്റെ ഈ വംശഹത്യ. പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സാമ്രാജ്യത്വത്തിനെതിരെ മാനവികത ഉയർത്തിപ്പിടിക്കുന്ന പോരാട്ടമാണ്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.