Skip to main content

കേരളത്തിന്റെ വികസനം തടയാൻ കോൺഗ്രസ് ബിജെപി അന്തർധാര

കേരളത്തിന്റെ വികസനം ഒന്നിച്ചുനിന്ന്‌ തടയാൻ കോൺഗ്രസും ബിജെപിയും തമ്മിൽ അന്തർധാരയുണ്ട്. കേന്ദ്രസർക്കാർ കേരളത്തോട്‌ നിഷേധസമീപനം സ്വീകരിക്കുമ്പോൾ കേന്ദ്രത്തിന്റെ മനസ്സിനൊപ്പമായിരുന്നു ഇവിടുത്തെ കോൺഗ്രസും യുഡിഎഫും. കേന്ദ്രഭരണത്തിലുള്ള ബിജെപിക്കൊപ്പം കോൺഗ്രസ്‌ മനസ്സും ചേരുകയായിരുന്നു. കേന്ദ്രസർക്കാരിനെതിരെ അരയക്ഷരംപോലും പറയാത്തവരാണ്‌ കേരളത്തിൽനിന്നുള്ള യുഡിഎഫ്‌ എംപിമാർ.

നാട്‌ പുരോഗതി നേടരുതെന്നാണ്‌ പ്രതിപക്ഷം ആഗ്രഹിക്കുന്നത്‌. എന്നാൽ, യുഡിഎഫ്‌ സമീപനത്തിനുള്ള മറുപടിയാണ്‌ നവകേരളസദസ്സിലെത്തുന്ന വൻ ജനക്കൂട്ടം. എന്നാൽ, കോൺഗ്രസും യുഡിഎഫും ഏകപക്ഷീയമായി ബഹിഷ്കരിക്കുകയാണ്‌. എന്തിനാണ്‌ ബഹിഷ്കരിച്ചതെന്ന്‌ അവരുടെ അണികൾക്കുപോലും മനസ്സിലായിട്ടില്ല. ബഹിഷ്കരണത്തിനുപുറമേ പലതരത്തിൽ നവകേരളസദസ്സിനെ ഇകഴ്‌ത്തിക്കാട്ടാനാണ്‌ യുഡിഎഫ്‌ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ തനതുവരുമാനം 2016ൽ 26 ശതമാനമായിരുന്നത്‌ 67 ശതമാനമായി വർധിച്ചു. മൊത്തം ആഭ്യന്തര ഉൽപ്പാദനം 5.60 കോടി രൂപയായിരുന്നത്‌ 10.17 കോടിയായി വർധിച്ചു.

പ്രതിശീർഷവരുമാന പട്ടികയിൽ ഇന്ത്യയിലെ ആദ്യ അഞ്ച്‌ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. വാർഷികവരുമാനത്തിന്റ 35 ശതമാനംമാത്രമാണ്‌ കേരളത്തിന്‌ കടം. എന്നാൽ, കേന്ദ്രം വാർഷികവരുമാനത്തിന്റെ 51 ശതമാനമാണ്‌ കടമെടുക്കുന്നത്‌. കേന്ദ്ര വിവേചനത്തിനെതിരെ നാടൊന്നാകെ പ്രതികരിക്കേണ്ട ഘട്ടമാണിത്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.