Skip to main content

രാജ്യത്ത് തൊഴിൽമേഖല നാശത്തിന്റെ വക്കിൽ

രാജ്യത്ത് തൊഴിൽമേഖല നാശത്തിന്റെ വക്കിലാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ അടച്ചുപൂട്ടുകയാണ്‌. തൊഴിൽനിയമം ഭേദഗതി ചെയ്തും മിനിമം വേതനം നിശ്ചയിക്കാനുള്ള തത്വങ്ങൾ ദുർബലമാക്കിയും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നു. മാനേജ്മെന്റുകൾക്ക് ജോലിസമയം നിശ്ചയിക്കാൻ അധികാരം നൽകിയതിലൂടെ, പൊരുതിനേടിയ നേട്ടങ്ങൾ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്നു. പൊതുമേഖലയിൽ സംവരണതത്വങ്ങൾ അട്ടിമറിച്ചു. വൈദ്യുതമേഖലയിൽ പ്രസരണം നടത്തിയിരുന്ന പവർ ഗ്രിഡ് കോർപറേഷനെ ഒഴിവാക്കി അദാനിക്ക് അവസരം നൽകി. വിതരണവും കുത്തകകൾക്ക് കൈമാറാനാണ് നീക്കം. സ്മാർട്ട് മീറ്റർ എന്ന ആശയം അതിനുള്ള കുറുക്കുവഴിയാണ്. ഭക്ഷ്യശേഖരണം, -വിതരണം, ധാന്യശേഖരണം എന്നിവയും കുത്തകകൾക്ക് കൈമാറാനാണ് ശ്രമിക്കുന്നത്‌.

ഇതിനെതിരെ രാജ്യത്തെ ഏക ബദലായ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ഇല്ലാതാക്കാനാണ് ഇവരുടെ നീക്കം. ഇതിന് കോൺഗ്രസും കൂട്ടുനിൽക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് സർക്കാർ. ചെത്തുതൊഴിലാളി ഫെഡറേഷന്റെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാണ് പുതിയ മദ്യനയത്തിനും ടോഡി ബോർഡിനും രൂപം നൽകിയത്. സർക്കാരിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തൊഴിലാളിസമൂഹത്തിനുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.