Skip to main content

ഒരു സംസ്ഥാന സർക്കാരിനെതിരെ വസ്തുതാ വിരുദ്ധകാര്യം പറയുന്നതും അതുവഴി ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നോക്കുന്നതും അധികാരത്തിലിരിക്കുന്നവർക്ക് ഭൂഷണമല്ല

ഇന്ത്യൻ പ്രധാനമന്ത്രിയുടെ തൃശ്ശൂർ സന്ദർശനം കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള എന്തെങ്കിലും സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിലവിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന നാം എന്നും കാണുകയും അറിയുകയും ചെയ്യുന്നതാണല്ലോ. ഇപ്പോൾ തന്നെ കേന്ദ്രം കേരളത്തിന് നൽകാനുള്ള അർഹമായ വിഹിതം 65000 കോടിക്ക് മുകളിലാണ്. കഴിഞ്ഞ കാലങ്ങളിൽ ഉള്ളതിനേക്കാൾ വിഹിതം വെട്ടിക്കുറച്ച് കേരളത്തെ തകർക്കാനുള്ള നിലപാട് സ്വീകരിക്കുന്ന കാര്യം നാട്ടിലാകെ ചർച്ചാവിഷയമാണ്. കേരളത്തിന് ലഭിക്കേണ്ടിയിരുന്ന അർഹമായ തുക വെട്ടിച്ചുരുക്കിയും നേരത്തേ മുതൽ തരാനുള്ള വിഹിതം തരാതെയും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്രവും ബിജെപി ആർ എസ് എസ് കൂട്ടങ്ങളും ശ്രമിക്കുന്നത്. ഒരു രൂപ പിരിക്കുമ്പോൾ കേരളത്തിന് നൽകുന്നത് 25 പൈസയും എന്നാൽ ഉത്തർപ്രദേശിന് അത് ഒരു രൂപ 80 പൈസയുമാണ്. ബീഹാറിന് 96 പൈസയും കർണാടകക്ക് 49 പൈസയും നൽകുന്നു. എല്ലാ സംസ്ഥാനങ്ങളോടും സ്വീകരിക്കേണ്ടത് തുല്യമായ നിലപാടാണ്. രാജ്യത്തെ എല്ലാ സംസ്ഥാനത്തെ ജനങ്ങളേയും തുല്യമായി കാണാനാണ് കേന്ദ്രഗവൺമെന്റ് ശ്രമിക്കേണ്ടത്. കേരളത്തിലെ ജനങ്ങൾ നൽകുന്ന നികുതിയിൽ കേരളത്തിന് അർഹമായ വിഹിതം തടഞ്ഞു വെക്കുന്നത് ന്യായീകരിക്കാനാകുമോ?.
ഇത് സംബന്ധിച്ച് ഒരു വിശദീകരണം നൽകാനും അദ്ദേഹം മുതിർന്നില്ല. ഒരു രാജ്യത്തെ പ്രധാനമന്ത്രി ആ രാജ്യത്തെ ഒരു സംസ്ഥാനം സന്ദർശിക്കുമ്പോൾ കുറേ കൂടി ഫെഡറൽ തത്വങ്ങൾക്ക് അനുകൂലമായി നിൽക്കേണ്ടതാണ്. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇന്നത്തെ പത്രത്താളുകൾ പരിശോധിച്ചാൽ ഔചിത്യമില്ലാതെയാണ് കാര്യങ്ങൾ പറഞ്ഞതെന്നാണ് മനസ്സിലാകുന്നത്. കേരളത്തെ പോലെ സാക്ഷരരായ സമൂഹം ജീവിക്കുന്ന, ഉന്നത വിദ്യഭ്യാസ രംഗത്ത് സജീവമായ യുവത്വമുള്ള നാട്ടിൽ ഇത്തരത്തിലാണൊ കാര്യങ്ങൾ വിശദീകരിക്കേണ്ടത്. വനിതാ സമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം സ്ത്രീ ശാക്തീകരണത്തെ കുറിച്ചോ സംവരണം നടപ്പാക്കുന്നതിനെ കുറിച്ചോ മിണ്ടിയില്ല എന്ന് മാത്രമല്ല സംസ്ഥാനത്തെ ബിജെപി നേതൃത്വം തെറ്റായി ധരിപ്പിച്ച കാര്യങ്ങളെ മാത്രം വെച്ച് സംസാരിക്കുകയുമാണ് ചെയ്തത്. കേരളത്തിലെ ബിജെപിക്ക് നാട് നന്നാകണമെന്ന് എബ്തെങ്കിലും ആഗ്രഹമുള്ളതായി നമുക്ക് അറിവുണ്ടോ?. ഈ നാടിന്റെ വികസനത്തിന് എന്തെങ്കിലും സാമൂഹികമായ ഉത്തരവാദിത്വം നിറവേറ്റുന്നവരാണോ അവർ.
146 എം.പിമാരെ സസ്പന്റെ ചെയ്ത് പ്രതിപക്ഷമില്ലാതെയും ചർച്ചകൾ ചെയ്യാതെയും ഒരോ കാര്യങ്ങൾ ചെയ്യുകയാണ്. തെരെഞ്ഞെടുപ്പ് കമ്മീഷനെ പോലും ബിജെപി- ആർ.എസ്‌.എസ്‌ നേതൃത്വത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് എല്ലാവരേയും കൊണ്ടുവരികയാണ്.നിലവിലുണ്ടായിരുന്ന രീതിയെ ഇല്ലാതാക്കി ചീഫ് ജസ്റ്റിസിനെ മാറ്റി നോമിനേറ്റ് ചെയ്ത് കൊണ്ടുവരുന്ന ഒരു മന്ത്രിയെ ഇരുത്തുന്നത് ഫെഡറൽ സംവിധാനത്തെ പൂർണ്ണമായി ഇല്ലായ്മ ചെയ്യുന്നതിനാണ്. തെരെഞ്ഞെടുപ്പ് സംവിധാനത്തെ പൂർണ്ണമായും ബിജെപിയുടെ നിയന്ത്രണത്തിലാക്കുകയാണ്.
രാജ്യത്തെ ജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന വാഗ്ദാന ലംഗനങ്ങൾ തുടരുകയാണ്. 13 മാസക്കാലം രാജ്യത്തെ കർഷകർ നടത്തിയ ഐതിഹാസിക സമരത്തിന് മുന്നിൽ മുട്ടുമടക്കിയ കേന്ദ്രം സമരം പിൻവലിക്കുന്നതിന്റെ ഭാഗമായി നൽകിയ ഒരു വാഗ്ദാനം പോലും നടപ്പാക്കിയിട്ടില്ല എന്ന് മാത്രമല്ല ഇന്നും കർഷകർ ദുരിതത്തിൽ തന്നെയാണ്‌. കർഷകർ വെച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഒരു ആവശ്യം പോലും നാളിതുവരെയായി അംഗീകരിച്ചിട്ടില്ല. മൻ കീ ബാത്തിലൂടെ കർഷകരോട് ക്ഷമ ചോദിക്കേണ്ടി വന്ന പ്രധാനമന്ത്രി അവർക്ക് നൽകിയ വാക്കുകൾ പാലിക്കാനും ആർജ്ജവം കാണിക്കേണ്ടതുണ്ട്.
സാധാരണ ജനങ്ങളോടുള്ള വാഗ്ദാന ലംഗനങ്ങൾ നടത്തുന്ന കേന്ദ്ര സർക്കാർ കോർപ്പറേറ്റ് വലയത്തിനുള്ളിൽ കറങ്ങുകയാണ്. പൊതുമേഖലകൾ വിറ്റുതുലച്ച് സ്വകാര്യവൽക്കരണം നടപ്പാക്കുന്നു. രാജ്യത്തെ യുവജനത അനുഭവിക്കുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നില്ല. ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റുകളിൽ നിയമനങ്ങൾ നടത്താതെ യുവജനതയെ മുഴുവൻ വഞ്ചിക്കുകയാണവർ.
ഇത്തരത്തിൽ രാജ്യംനേരിടുന്ന, രാജ്യത്തെ സ്ത്രീകൾ നേരിടുന്ന, കർഷകർ നേരിടുന്ന, യുവാക്കൾ നേരിടുന്ന ഒട്ടനവധിയായ കാര്യങ്ങളെ തൊടാതെയുള്ള നിലപാടാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. കേരളം പോലെ ലോകത്തിന് തന്നെ മാതൃകയാകുന്ന, നിതി ആയോഗിന്റെ പഠനങ്ങളിൽ സർവ്വതിലും രാജ്യത്ത് ഒന്നാമതായ ഒരിടത്ത് വന്ന് പ്രധാനമന്ത്രി സംസാരിക്കേണ്ടത് ബിജെപി വലയത്തിനകത്ത് നിന്ന് ആയിരുന്നോ എന്ന് പുനർചിന്തനം നടത്തുന്നത് നല്ലതാകും.
ഒരു സംസ്ഥാന സർക്കാരിനെതിരെ വസ്തുതാ വിരുദ്ധകാര്യം പറയുന്നതും അതുവഴി ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നോക്കുന്നതും അധികാരത്തിലിരിക്കുന്നവർക്ക് ഭൂഷണമല്ല. സംസ്ഥാന സർക്കാരിനെതിരെ അടിസ്ഥാന രഹിതമായി പറഞ്ഞ കാര്യങ്ങൾ തിരുത്തി മുന്നോട്ടുപോകുന്നതാണ് ഫെഡറൽ സംവിധാനത്തിന്റെയും മതേതരത്വത്തിന്റേയും കെട്ടുറപ്പിന് നല്ലത്. ഇത്തരം കാര്യങ്ങൾ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച കേരളത്തിലെ ബിജെപി ആർ എസ് എസ് നേതൃത്വം ജനങ്ങൾക്ക് മുന്നിൽ കൂടുതൽ അപഹാസ്യരാവുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.