Skip to main content

സഖാവ് ലെനിന്റെ വിയോഗത്തിന് ഒരു നൂറ്റാണ്ട്

മാർക്സിന്റെയും എംഗൽസിന്റെയും സിദ്ധാന്തങ്ങളെ റഷ്യൻ പരിതസ്‌ഥിതിയിൽ പ്രായോഗികമായി നടപ്പിലാക്കാൻ നേതൃത്വം നൽകിയ മഹാനായ ലെനിന്റെ 100-ാം ഓർമ്മദിനമാണ് 2024 ജനുവരി 21 ന്. 1917 ലെ മഹത്തായ റഷ്യൻ വിപ്ലവത്തിന് സൈദ്ധാന്തികമായും പ്രായോഗികമായും നേതൃത്വമായിരുന്ന ലെനിൻ വിപ്ലവാനന്തരം 1919 ൽ 3-ാം ഇന്റർനാഷണൽ (കമ്യൂണിസ്റ്റ് ഇന്റർനാഷണൽ) രൂപീകരിക്കുന്നതിനും കാർമികത്വം വഹിച്ചു. തൊഴിലാളികളും കർഷകരും ചേർന്ന ഐക്യ മുന്നണിയാണ് റഷ്യൻ വിപ്ലവത്തെ വിജയത്തിലെത്തിച്ചത്.
ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടമാണെന്ന ലെനിന്റെ വിശകലനം വ്യക്തവും കൃത്യവുമായിരുന്നു. വിപ്ലവാനന്തരം സാമ്പത്തികമായും സൈനികമായും സാമൂഹ്യപരമായും ശാസ്ത്ര സാങ്കേതിക മേഖലകളിലെ വളർച്ചയിലും സോവിയറ്റ് യൂണിയൻ ലോകരാജ്യങ്ങൾക്ക് മാതൃകയായി മാറി. സ്ത്രീകൾക്ക് തുല്യവേതനമടക്കമുള്ള പുരോഗമനപരമായ ഒട്ടനവധി തീരുമാനങ്ങളാണ് ലെനിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ നടപ്പിലാക്കിയത്.
ലെനിന്റെ മരണശേഷവും പതിറ്റാണ്ടുകൾ സോവിയറ്റ് യൂണിയൻ നിലനിന്നു. യുഎസ്എയും നാറ്റോയും സോവിയറ്റ് യൂണിയനെ തകർക്കാൻ പലവഴികൾ നോക്കിയിട്ടും ഫലമുണ്ടായില്ല. എന്നാൽ പിന്നീട് സാമ്രാജ്യത്വ ഇടപെടലിന്റെ ഭാഗമായും സോവിയറ്റ് നേതൃത്വത്തിന്റെ നയവ്യതിയാനങ്ങൾ മൂലവും സോവിയറ്റ് യൂണിയൻ തകരുന്നതിന് ലോകം സാക്ഷ്യം വഹിച്ചു. ഇല്ലാതായെങ്കിലും സോവിയറ്റ് യൂണിയൻ സൃഷ്ടിച്ച പ്രകമ്പനം ഇന്നും നിലനിൽക്കുന്നു.
തൊഴിലാളിവർഗ്ഗ വിപ്ലവ പാർടിയെ കെട്ടിപ്പടുക്കുന്നതിൽ ലെനിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ കൈവരിച്ച വിജയം ലോകം മുഴുവനുമുള്ള കമ്മ്യൂണിസ്റ്റ് പാർടികൾക്ക് പ്രചോദനമായി മാറി. സാമ്രാജ്യത്വത്തിനും മുതലാളിത്ത ചൂഷണത്തിനും അന്ത്യം കുറിച്ച് സാമൂഹിക നീതിയും സമത്വവും ഉറപ്പുവരുത്താനുള്ള പോരാട്ടത്തിൽ ലെനിന്റെ മഹത്തായ സംഭാവനകൾ ലോക തൊഴിലാളി വർഗ്ഗത്തിന് എന്നും കരുത്തേകും. ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ പ്രചോദനമാവുകതന്നെ ചെയ്യും. 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.