Skip to main content

സഖാവ് ലെനിന്റെ വിയോഗത്തിന് ഒരു നൂറ്റാണ്ട്

മാർക്സിന്റെയും എംഗൽസിന്റെയും സിദ്ധാന്തങ്ങളെ റഷ്യൻ പരിതസ്‌ഥിതിയിൽ പ്രായോഗികമായി നടപ്പിലാക്കാൻ നേതൃത്വം നൽകിയ മഹാനായ ലെനിന്റെ 100-ാം ഓർമ്മദിനമാണ് 2024 ജനുവരി 21 ന്. 1917 ലെ മഹത്തായ റഷ്യൻ വിപ്ലവത്തിന് സൈദ്ധാന്തികമായും പ്രായോഗികമായും നേതൃത്വമായിരുന്ന ലെനിൻ വിപ്ലവാനന്തരം 1919 ൽ 3-ാം ഇന്റർനാഷണൽ (കമ്യൂണിസ്റ്റ് ഇന്റർനാഷണൽ) രൂപീകരിക്കുന്നതിനും കാർമികത്വം വഹിച്ചു. തൊഴിലാളികളും കർഷകരും ചേർന്ന ഐക്യ മുന്നണിയാണ് റഷ്യൻ വിപ്ലവത്തെ വിജയത്തിലെത്തിച്ചത്.
ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടമാണെന്ന ലെനിന്റെ വിശകലനം വ്യക്തവും കൃത്യവുമായിരുന്നു. വിപ്ലവാനന്തരം സാമ്പത്തികമായും സൈനികമായും സാമൂഹ്യപരമായും ശാസ്ത്ര സാങ്കേതിക മേഖലകളിലെ വളർച്ചയിലും സോവിയറ്റ് യൂണിയൻ ലോകരാജ്യങ്ങൾക്ക് മാതൃകയായി മാറി. സ്ത്രീകൾക്ക് തുല്യവേതനമടക്കമുള്ള പുരോഗമനപരമായ ഒട്ടനവധി തീരുമാനങ്ങളാണ് ലെനിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ നടപ്പിലാക്കിയത്.
ലെനിന്റെ മരണശേഷവും പതിറ്റാണ്ടുകൾ സോവിയറ്റ് യൂണിയൻ നിലനിന്നു. യുഎസ്എയും നാറ്റോയും സോവിയറ്റ് യൂണിയനെ തകർക്കാൻ പലവഴികൾ നോക്കിയിട്ടും ഫലമുണ്ടായില്ല. എന്നാൽ പിന്നീട് സാമ്രാജ്യത്വ ഇടപെടലിന്റെ ഭാഗമായും സോവിയറ്റ് നേതൃത്വത്തിന്റെ നയവ്യതിയാനങ്ങൾ മൂലവും സോവിയറ്റ് യൂണിയൻ തകരുന്നതിന് ലോകം സാക്ഷ്യം വഹിച്ചു. ഇല്ലാതായെങ്കിലും സോവിയറ്റ് യൂണിയൻ സൃഷ്ടിച്ച പ്രകമ്പനം ഇന്നും നിലനിൽക്കുന്നു.
തൊഴിലാളിവർഗ്ഗ വിപ്ലവ പാർടിയെ കെട്ടിപ്പടുക്കുന്നതിൽ ലെനിന്റെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയൻ കൈവരിച്ച വിജയം ലോകം മുഴുവനുമുള്ള കമ്മ്യൂണിസ്റ്റ് പാർടികൾക്ക് പ്രചോദനമായി മാറി. സാമ്രാജ്യത്വത്തിനും മുതലാളിത്ത ചൂഷണത്തിനും അന്ത്യം കുറിച്ച് സാമൂഹിക നീതിയും സമത്വവും ഉറപ്പുവരുത്താനുള്ള പോരാട്ടത്തിൽ ലെനിന്റെ മഹത്തായ സംഭാവനകൾ ലോക തൊഴിലാളി വർഗ്ഗത്തിന് എന്നും കരുത്തേകും. ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ പ്രചോദനമാവുകതന്നെ ചെയ്യും. 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.