Skip to main content

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ലക്ഷ്യം ചിലരെ രാഷ്ട്രീയമായി തേജോവധം ചെയ്യൽ

സഹകരണമേഖലയുടെ വളർച്ചയിൽ അസൂയയുള്ള ചിലരുണ്ട്. പല തരത്തിലുള്ള തെറ്റിദ്ധാരണകളാണ്‌ അവരെ നയിക്കുന്നത്. ഒരു സ്ഥാപനത്തിലെ ചിലർ തെറ്റ്‌ ചെയ്‌താൽ അത്‌ നശിച്ചുപോകട്ടെയെന്ന നിലപാട്‌ സർക്കാരിനില്ല. തെറ്റ്‌ ചെയ്‌തവർക്കെതിരായ കർശന നടപടി സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കും. ആരുടെ ഭാഗത്തുനിന്ന്‌ അഴിമതിയുണ്ടായാലും സർക്കാർ പരിരക്ഷയുണ്ടാകില്ല. ഒരു സ്ഥാപനത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നപ്പോൾ സർക്കാർ കർശന നടപടിയെടുത്തു. തെറ്റുകാരനെ മാപ്പുസാക്ഷിയാക്കിയ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ലക്ഷ്യം ചിലരെ രാഷ്ട്രീയമായി തേജോവധം ചെയ്യലാണ്‌.

ചില ദുഷിച്ച പ്രവണതകളുണ്ടാകുന്നത്‌ സഹകരണമേഖലയുടെ വിശ്വാസ്യതയെ ബാധിക്കും. വിശ്വാസ്യതയ്‌ക്ക്‌ കോട്ടംതട്ടാതെ സംരക്ഷിക്കണം. സഹകരണ സ്ഥാപനങ്ങളിൽ അഴിമതിയില്ലാതിരിക്കാൻ സർക്കാരും സഹകരണവകുപ്പും നല്ല രീതിയിൽ ഇടപെടുന്നുണ്ട്‌. നിയമപരമായ രീതിയിലും ചിലർ അഴിമതിക്ക്‌ ശ്രമിക്കും. ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും തെറ്റായ രീതിയിൽ വായ്‌പ കൊടുക്കുന്നത്‌ ഈ ഗണത്തിൽപ്പെടും. ഒറ്റപ്പെട്ടതെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുന്നുണ്ട്‌. ഭരണസമിതി അംഗങ്ങളോ ജീവനക്കാരോ ബന്ധുക്കളോ വായ്‌പ എടുത്തിട്ടുണ്ടോ എന്നത്‌ പൊതുയോഗത്തിൽ അവതരിപ്പിക്കണം. ഓഡിറ്റിൽ കുറ്റകരമായ കാര്യങ്ങളുണ്ടെങ്കിൽ പൊലീസിന്‌ കൈമാറുന്നത്‌ കൂടുതൽ കാര്യക്ഷമമാക്കും.

സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കും തമ്മിലുള്ള അനുനിമിഷം ബന്ധപ്പെടാനാകുന്ന സോഫ്‌റ്റ്‌വെയർ പ്രാഥമിക സംഘങ്ങൾക്കാകെ ഉണ്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. കേരളത്തിലെ സഹകരണമേഖലയുടെ വളർച്ച രാജ്യം അത്ഭുതത്തോടെയാണ്‌ നോക്കിക്കണ്ടത്‌. കേരള ബാങ്ക് രൂപീകൃതമായതോടെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായി മാറി. മാതൃക മറ്റു സംസ്ഥാനങ്ങളും പഠിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.