Skip to main content

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ലക്ഷ്യം ചിലരെ രാഷ്ട്രീയമായി തേജോവധം ചെയ്യൽ

സഹകരണമേഖലയുടെ വളർച്ചയിൽ അസൂയയുള്ള ചിലരുണ്ട്. പല തരത്തിലുള്ള തെറ്റിദ്ധാരണകളാണ്‌ അവരെ നയിക്കുന്നത്. ഒരു സ്ഥാപനത്തിലെ ചിലർ തെറ്റ്‌ ചെയ്‌താൽ അത്‌ നശിച്ചുപോകട്ടെയെന്ന നിലപാട്‌ സർക്കാരിനില്ല. തെറ്റ്‌ ചെയ്‌തവർക്കെതിരായ കർശന നടപടി സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കും. ആരുടെ ഭാഗത്തുനിന്ന്‌ അഴിമതിയുണ്ടായാലും സർക്കാർ പരിരക്ഷയുണ്ടാകില്ല. ഒരു സ്ഥാപനത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നപ്പോൾ സർക്കാർ കർശന നടപടിയെടുത്തു. തെറ്റുകാരനെ മാപ്പുസാക്ഷിയാക്കിയ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ലക്ഷ്യം ചിലരെ രാഷ്ട്രീയമായി തേജോവധം ചെയ്യലാണ്‌.

ചില ദുഷിച്ച പ്രവണതകളുണ്ടാകുന്നത്‌ സഹകരണമേഖലയുടെ വിശ്വാസ്യതയെ ബാധിക്കും. വിശ്വാസ്യതയ്‌ക്ക്‌ കോട്ടംതട്ടാതെ സംരക്ഷിക്കണം. സഹകരണ സ്ഥാപനങ്ങളിൽ അഴിമതിയില്ലാതിരിക്കാൻ സർക്കാരും സഹകരണവകുപ്പും നല്ല രീതിയിൽ ഇടപെടുന്നുണ്ട്‌. നിയമപരമായ രീതിയിലും ചിലർ അഴിമതിക്ക്‌ ശ്രമിക്കും. ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും തെറ്റായ രീതിയിൽ വായ്‌പ കൊടുക്കുന്നത്‌ ഈ ഗണത്തിൽപ്പെടും. ഒറ്റപ്പെട്ടതെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുന്നുണ്ട്‌. ഭരണസമിതി അംഗങ്ങളോ ജീവനക്കാരോ ബന്ധുക്കളോ വായ്‌പ എടുത്തിട്ടുണ്ടോ എന്നത്‌ പൊതുയോഗത്തിൽ അവതരിപ്പിക്കണം. ഓഡിറ്റിൽ കുറ്റകരമായ കാര്യങ്ങളുണ്ടെങ്കിൽ പൊലീസിന്‌ കൈമാറുന്നത്‌ കൂടുതൽ കാര്യക്ഷമമാക്കും.

സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കും തമ്മിലുള്ള അനുനിമിഷം ബന്ധപ്പെടാനാകുന്ന സോഫ്‌റ്റ്‌വെയർ പ്രാഥമിക സംഘങ്ങൾക്കാകെ ഉണ്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. കേരളത്തിലെ സഹകരണമേഖലയുടെ വളർച്ച രാജ്യം അത്ഭുതത്തോടെയാണ്‌ നോക്കിക്കണ്ടത്‌. കേരള ബാങ്ക് രൂപീകൃതമായതോടെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായി മാറി. മാതൃക മറ്റു സംസ്ഥാനങ്ങളും പഠിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.