Skip to main content

വികസനത്തിന്റെ ഗുണഫലം ജനങ്ങൾക്കെല്ലാം ലഭിക്കണം

വികസനത്തിന്റെയും മാറ്റത്തിന്റെയും ഗുണഫലം നാട്ടിലെ ജനങ്ങൾക്കെല്ലാം ലഭിക്കണമെന്നാണ്‌ സർക്കാരിന്റെ കാഴ്‌ചപ്പാട്.�കൂടുതൽ വികസനം ലക്ഷ്യമിടുന്നതും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉതകുന്നതുമായ കാര്യങ്ങൾക്കാകും സംസ്ഥാന ബജറ്റിൽ മുൻഗണന. ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുക എന്നതാണ്‌ ഏതൊരു ബജറ്റിന്റെയും ലക്ഷ്യമാകേണ്ടത്‌. കാര്യങ്ങളുടെയാകെ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്‌. സമ്പത്തും അധികാരങ്ങളും അവരുടെ കൈയിലാണ്‌. സംസ്ഥാനങ്ങളുടെ സമ്പത്ത്‌ വലിയ തോതിൽ കുറയുന്നതാണ്‌ അനുഭവം. ചെലവുചുരുക്കിയും തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചും കോർപറേറ്റുകളുടെ താൽപ്പര്യങ്ങൾക്ക്‌ കൂടുതൽ പരിഗണന നൽകുന്നതാണ്‌ കേന്ദ്ര ബജറ്റ്‌. എന്നാൽ, ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ താൽപ്പര്യവും ഉയർത്തിപ്പിടിക്കണം എന്നാണ്‌ സംസ്ഥാന സർക്കാർ കാണുന്നത്‌. അതിനൊപ്പം വ്യവസായവും വാണിജ്യവും നല്ല രീതിയിൽ വരണം. കൂടുതൽ തൊഴിലവസരങ്ങളുണ്ടാകണം. നിർമാണമേഖലയടക്കം സജീവമാകണം. എല്ലാ മേഖലയും സജീവമാകത്തക്ക നിലയിലുള്ള സമീപനമാകും സംസ്ഥാന ബജറ്റിൽ സ്വീകരിക്കുക.

കേരളത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്‌ കേന്ദ്രം. ഇതുവരെ ഇങ്ങനെയൊരു സ്ഥിതിയുണ്ടായിട്ടില്ല. അതിന്റേതായ ബുദ്ധിമുട്ടുണ്ട്‌. എന്നിരുന്നാലും ചെലവിന്റെ കാര്യത്തിൽ കേരളം കുറവുവരുത്തിയിട്ടില്ല. വരുമാനവും തൊഴിലും വർധിപ്പിച്ചും സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിച്ചുമല്ലാതെ കൂടുതൽ മുന്നേറാനാകില്ല. കേന്ദ്രം അർഹമായ പണം നൽകാതിരിക്കുന്നതിന്റെ പ്രശ്‌നങ്ങളുണ്ട്‌. അതിനെ നേരിടാൻ രാഷ്ട്രീയമായും ഭരണഘടനാപരമായും നിയമപരമായുമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്‌. അത്‌ തുടരും. എന്നാൽ, കാത്തിരിക്കാനാകില്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തുതന്നെ പോകണം.

ജീവനക്കാരുടെ കാര്യത്തിൽ പോസിറ്റീവായ സമീപനമാണ്‌ സർക്കാരിനുള്ളത്‌. ജീവനക്കാർക്ക്‌ ഒന്നും കൊടുക്കാൻ പാടില്ല, ഇത്രയും ജീവനക്കാർ വേണ്ട എന്നൊക്കെയുള്ള യുഡിഎഫിന്റെ സമീപനമല്ല എൽഡിഎഫിന്റേത്‌. ഡിഎ കുടിശ്ശിക ഘട്ടംഘട്ടമായി നൽകുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. അതിൽ വീഴ്‌ചയുണ്ടാകില്ല. ക്ഷേമപെൻഷൻ കൃത്യമായി നൽകുക എന്നതാണ്‌ ഇപ്പോഴത്തെ വെല്ലുവിളി. ഈ വർഷം 57,000 കോടിയുടെ വെട്ടിക്കുറവാണ്‌ കേന്ദ്രം വരുത്തിയത്‌. പുതിയ കേന്ദ്രബജറ്റും സംസ്ഥാനത്തിന്‌ ഗുണംചെയ്യുന്നതല്ല. ഇത്രയും ബുദ്ധിമുട്ടുണ്ടായിട്ടും ഡിസംബറിലും പെൻഷൻ നൽകി. പെൻഷൻ കൃത്യമായി നൽകണം എന്നാണ്‌ സർക്കാർ നിലപാട്‌. 14,000 കോടിയോളം രൂപയാണ്‌ സാമൂഹ്യ ക്ഷേമപെൻഷനായി കേരളം ചെലവഴിക്കുന്നത്‌. സാമൂഹ്യക്ഷേമ കാര്യങ്ങൾ മാറ്റിവച്ചാൽ നിങ്ങൾക്ക്‌ മുന്നോട്ടുപൊയ്‌ക്കൂടേ എന്നാണ്‌ കേന്ദ്രം ചോദിക്കുന്നത്‌. എന്നാൽ, സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള സമീപനം എടുക്കാതെ മുന്നോട്ടുപോകാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

വന്യജീവി നിയന്ത്രണത്തിന് ലോകമെങ്ങുമുള്ള നായാട്ട് പോലുള്ള മാർഗ്ഗങ്ങൾ ഇവിടെയുമാകാം എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയമം എതിരാണ്

സ. പിണറായി വിജയൻ

വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. എന്നാൽ ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃ​ഗങ്ങളെ തൊടാൻ‌ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ‌ പോകുന്നത്.

എൽഡിഎഫ് സർക്കാരിന് ഇനിയും ഭരണത്തുടർച്ച ഉണ്ടാകും

സ. പിണറായി വിജയൻ

അടിസ്ഥാന സൗകര്യവും അക്കാദമിക്‌ മികവും സാധ്യമാക്കി സംസ്ഥാനത്തെ സർവകലാശാലകൾ ലോകനിലവാരത്തിലേക്ക്‌ ഉയരുകയാണ്‌. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ അർഥപൂർണമായ ഫലപ്രാപ്‌തിയിലേക്ക്‌ എത്തി.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.