Skip to main content

രാജ്യം വർഗീയതയാൽ ഭരിക്കപ്പെടുമ്പോൾ ആദ്യം ചരമമടയുക യുക്തിചിന്തയാണ്

രാജ്യം വർഗീയതയാൽ ഭരിക്കപ്പെടുമ്പോൾ ആദ്യം ചരമമടയുക യുക്തിചിന്തയാണ്. താഴ്ന്നതരം ചിന്തയായിരിക്കും പിന്നെ രാജ്യത്തെ നയിക്കുക. അങ്ങനെയാണ് വർഗീയതയുടെ കാലത്ത് രാജ്യം പിന്നോട്ടു പോവുക. ഒരു രംഗത്തും, (ശാസ്ത്രം, കലകൾ, ഉന്നതവിദ്യാഭ്യാസരംഗം, സാഹിത്യം, കോടതി, പത്രപ്രവർത്തനം, ഭരണം എന്നിങ്ങനെ എവിടെ ആയാലും) ഒരു തരത്തിലുമുള്ള ഉന്നത ബൗദ്ധികനിലവാരം ഇവർ അനുവദിക്കില്ല. ഇന്ത്യ ഇന്നു കടന്നുപോകുന്നത് അത്തരം ഒരു സാഹചര്യത്തിലൂടെയാണ്. അസംബന്ധങ്ങളായ, യുക്തിഹീനങ്ങളായ വിവാദങ്ങളുണ്ടാക്കി ഇവർ രാജ്യശ്രദ്ധയെ അവരുടെ നിലവാരത്തിൽ നിറുത്തും.
അതിന് നല്ലൊരു ഉദാഹരണമാണ് കൊൽക്കത്ത ഹൈക്കോടതി ഈയിടെ കൈകാര്യം ചെയ്ത, സിംഹങ്ങളുടെ പേര് സംബന്ധിച്ച കേസ്. അക്ബർ എന്നും സീത എന്നും പേരിട്ട രണ്ടു സിംഹങ്ങൾ സിലിഗുരിയിലെ ഒരു മൃഗശാലയിൽ ഒരുമിച്ചു കഴിയുന്നു എന്നത് തൻറെ മതാഭിമാനത്തെ വൃണപ്പെടുത്തി എന്ന പരാതിയുമായാണ് ഒരു വിശ്വഹിന്ദു പരിഷത്തുകാരൻ കോടതിയിലെത്തിയത്. ഇന്ത്യയിലെ ഒരു ഉന്നതനീതിപീഠം അടിയന്തിരമായി കൈകാര്യം ചെയ്യാൻ നിർബന്ധിക്കപ്പെട്ട ഗൌരവകരമായ വിഷയം! മനുഷ്യൻറെ തടവിലാക്കപ്പെട്ട ഈ മൃഗങ്ങളുണ്ടോ തങ്ങളുടെ പേരുകളറിയുന്നു! കോടതിയും ഇത് ഗൌരവമായാണ് എടുത്തതെന്നതാണ് കൂടുതൽ വലിയദുരന്തം. ദൈവങ്ങളുടെയും മഹാത്മക്കളുടെയും പേര് ഓമനമൃഗങ്ങൾക്കിട്ട് വിവാദങ്ങൾ ഉണ്ടാക്കരുത് എന്നാണ് കോടതിവിധിയെന്നാണ് പത്രങ്ങളിൽ വായിച്ചത്.
തൃണമൂൽ കോൺഗ്രസും ബിജെപിയും മത്സരിച്ചു നടത്തുന്ന അക്രമങ്ങളാൽ പശ്ചിമബംഗാളിലെ ജനാധിപത്യസംവിധാനം ഗുരുതരമായ ഒരു ചോദ്യചിഹ്നം ആയിരിക്കുകയാണ്. അതിനെക്കുറിച്ച് കോടതികളൊന്നും അടിയന്തിര ഇടപെടൽ നടത്തിയതായി കാണുന്നില്ല. പക്ഷേ, ഇത്തരം പ്രഹസനങ്ങൾക്ക് എല്ലാവർക്കും സമയമുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.