Skip to main content

സംഘപരിവാർ നടപ്പാക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു മുന്നിൽ അഭിപ്രായ സ്വാതന്ത്ര്യം പോലും ഇല്ലാതാകുന്ന ഘട്ടത്തിൽ ഭഗത് സിംഗിൻ്റെ രാഷ്ട്രീയ ചിന്തകൾ കൂടുതൽ പ്രസക്തമാവുകയാണ്

സാമ്രാജ്യത്വത്തിന് എതിരെ പോരാടിയ ധീര വിപ്ലവകാരികളായ ഭഗത് സിംഗ്, സുഖ്ദേവ് രാജ് ഗുരു എന്നിവരുടെ രക്തസാക്ഷിത്വത്തിൻ്റെ വാർഷികമാണ് ഇന്ന്. സ്വാതന്ത്ര്യമെന്നാൽ കേവലം ഭരണകൈമാറ്റമല്ല എന്നും എല്ലാ ചൂഷണങ്ങൾക്കും അറുതി വരുന്ന സമത്വവും സാഹോദര്യവും പുലരുന്ന കാലമാണെന്നുമുള്ള ഉറച്ച ബോധ്യമായിരുന്നു അവരെ നയിച്ചത്.
ദാർശനികമായ ഔന്നത്യവും അസാധാരണമായ ധൈഷണികതയും കൊണ്ട് ഇന്നും മാർഗദീപമായി നിൽക്കുന്ന വ്യക്തിത്വമാണ് ഭഗത് സിംഗിൻ്റേത്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഭഗത് സിംഗ് സോഷ്യലിസ്റ്റ് ലോകം കെട്ടിപ്പടുക്കുക എന്നതായിരിക്കണം വിപ്ലവത്തിൻ്റെ പരമമായ ലക്ഷ്യമെന്ന് അടിയുറച്ചു വിശ്വസിച്ചു.
സംഘപരിവാർ നടപ്പാക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു മുന്നിൽ അഭിപ്രായ സ്വാതന്ത്ര്യം പോലും ഇല്ലാതാകുന്ന ഘട്ടത്തിൽ ഭഗത് സിംഗിൻ്റെ രാഷ്ട്രീയ ചിന്തകൾ കൂടുതൽ പ്രസക്തമാവുകയാണ്. അവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അനീതികൾക്കെതിരെ നമുക്ക് ശബ്ദമുയർത്താം. നാടിനെ ജാതിയുടേയും മതത്തിൻ്റേയും പേരിൽ വിഭജിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധമുയർത്താം. ഭഗത് സിംഗ്, സുഖ്ദേവ് രാജ് ഗുരു എന്നീ ധീരവിപ്ലവകാരികളുടെ ത്യാഗത്തിൻ്റെ സ്മരണകൾ അതിനു കരുത്തു പകരട്ടെ. അഭിവാദ്യങ്ങൾ.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.