Skip to main content

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; ടിക്കറ്റെടുക്കാൻ കാശില്ലാത്ത കോൺഗ്രസിനും കിട്ടി 1952 കോടി

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺ​ഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്. ആരാണ് പണം നൽകിയതെന്നും ആർക്കാണ് പണം ലഭിച്ചതെന്നും തിരിച്ചറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട് എന്ന നിലപാട് സ്വീകരിച്ചതോടുകൂടിയാണ് ബോണ്ടിന്റെ വിവരങ്ങൾ കൂടുതലായി പുറത്തുവന്നത്. ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയപാർടികളുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും ജനങ്ങൾക്ക് മനസിലായത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറൽ ബോണ്ട് മാറി എന്നത് കേരളത്തിലെ മാധ്യമങ്ങൾ അത്ര കാര്യമായി റിപ്പോർട്ട് ചെയ്തില്ല എന്നതാണ് സത്യം. ഇഡി കേസന്വേഷിക്കുക, അല്ലെങ്കിൽ മറ്റ് കേന്ദ്ര ഏജൻസികൾ കേസന്വേഷിക്കുക, ആ കേസന്വേഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അവരെ ഭീഷണിപ്പെടുത്തി അവരിൽ നിന്ന് പണം വാങ്ങുക ഇതാണ് നടക്കുന്നത്. ആ പണം വാങ്ങിയത് മൂടിവയ്ക്കപ്പെടുമെന്നായിരുന്നു ബിജെപിയുടെ ധാരണ. ഈ കാര്യങ്ങളൊക്കെ പുറത്തുവന്നപ്പോൾ നിരവധിപേർ ബോണ്ട് നൽകിയതായി തെളിഞ്ഞു. സാന്റിയാ​ഗോ മാർട്ടിൻ, എംആർഎഫ് ഉൾപ്പെടെ നിരവധി പേരുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട്.

പ്രളയസമയത്ത് ഓട്ടോറിക്ഷയ്ക്ക് കൊടുക്കാനായി 70 രൂപ പിരിച്ചു എന്നു പറഞ്ഞ് മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾ പാർടി മെമ്പറായ ഓമനക്കുട്ടനെ തേജോവധം ചെയ്തു. എന്നാൽ ഇലക്ടറൽ ബോണ്ടെന്ന പേരിൽ കോടിക്കണക്കിന് രൂപ ശേഖരിച്ചതിനെതിരെ ഒന്നും പറയുന്നില്ല. 8251 കോടിയാണ് ബിജെപിക്ക് ഇങ്ങനെ ലഭിച്ചത്. ഇതിനെപ്പറ്റി യാതൊരു വാർത്തയും സജീവമായി വന്നിട്ടില്ല. 1952 കോടിയാണ് കോൺ​ഗ്രസിന് ലഭിച്ചത്. എന്നിട്ടാണ് ഇപ്പോൾ ടിക്കറ്റെടുക്കാൻ പോലും കാശില്ല എന്ന് പറയുന്നത്. കോൺ​ഗ്രസിന്റെ പ്രമുഖ വക്താക്കൾ തന്നെ ബിജെപിക്ക് 170 കോടി രൂപ ബോണ്ടായി നൽകി. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാട് സ്വീകരിച്ച പാർടികൾ ഇടതുപക്ഷ പാർടികളാണ്. അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഏക പാർടിയും സിപിഐ എം ആണ്. അങ്ങനെ റിപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഭൂരിഭാ​ഗം മാധ്യമങ്ങളും ഈ വിഷയത്തെ പ്രാധാന്യത്തോടെ സ്വീകരിക്കാത്തത്. ജനാധിപത്യത്തെയും ജനങ്ങളെയും കണക്കിലെടുത്തുകൊണ്ട് പ്രവർത്തിക്കുന്ന ഇടതുപക്ഷ പാർടികൾ അവരുടെ നിലപാടിന്റെയും നയത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്.

കെജ്രിവാളിന്റെ അറസ്റ്റാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന മറ്റൊരു പ്രശ്നം. സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രഭൂമിയായ അമേരിക്കയും ജർമനിയുമുൾപ്പെടെ കെജ്രിവാളിന്റെ അറസ്റ്റിനെതിരായി പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് നേട്ടങ്ങളുണ്ടാക്കുന്ന ബിജെപി നിലപാടിന്റെ ഉദാഹരണമാണ് ഇത്. എന്തുകൊണ്ട് ഇത് കേരളത്തിൽ വരുന്നില്ല എന്ന് ചോദിക്കുക മാത്രമാണ് കേരളത്തിലെ കോൺഗ്രസ് ചെയ്യുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

എല്‍ഡിഎഫിന്‍റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിനെതിരായി വർ​ഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില്‍ തന്നെ വര്‍​ഗീയ ശക്തികള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യോജിച്ച്‌ നിന്നിട്ടുണ്ട്‌ എന്ന് കാണാം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.