Skip to main content

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; ടിക്കറ്റെടുക്കാൻ കാശില്ലാത്ത കോൺഗ്രസിനും കിട്ടി 1952 കോടി

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺ​ഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്. ആരാണ് പണം നൽകിയതെന്നും ആർക്കാണ് പണം ലഭിച്ചതെന്നും തിരിച്ചറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട് എന്ന നിലപാട് സ്വീകരിച്ചതോടുകൂടിയാണ് ബോണ്ടിന്റെ വിവരങ്ങൾ കൂടുതലായി പുറത്തുവന്നത്. ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയപാർടികളുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും ജനങ്ങൾക്ക് മനസിലായത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറൽ ബോണ്ട് മാറി എന്നത് കേരളത്തിലെ മാധ്യമങ്ങൾ അത്ര കാര്യമായി റിപ്പോർട്ട് ചെയ്തില്ല എന്നതാണ് സത്യം. ഇഡി കേസന്വേഷിക്കുക, അല്ലെങ്കിൽ മറ്റ് കേന്ദ്ര ഏജൻസികൾ കേസന്വേഷിക്കുക, ആ കേസന്വേഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അവരെ ഭീഷണിപ്പെടുത്തി അവരിൽ നിന്ന് പണം വാങ്ങുക ഇതാണ് നടക്കുന്നത്. ആ പണം വാങ്ങിയത് മൂടിവയ്ക്കപ്പെടുമെന്നായിരുന്നു ബിജെപിയുടെ ധാരണ. ഈ കാര്യങ്ങളൊക്കെ പുറത്തുവന്നപ്പോൾ നിരവധിപേർ ബോണ്ട് നൽകിയതായി തെളിഞ്ഞു. സാന്റിയാ​ഗോ മാർട്ടിൻ, എംആർഎഫ് ഉൾപ്പെടെ നിരവധി പേരുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട്.

പ്രളയസമയത്ത് ഓട്ടോറിക്ഷയ്ക്ക് കൊടുക്കാനായി 70 രൂപ പിരിച്ചു എന്നു പറഞ്ഞ് മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾ പാർടി മെമ്പറായ ഓമനക്കുട്ടനെ തേജോവധം ചെയ്തു. എന്നാൽ ഇലക്ടറൽ ബോണ്ടെന്ന പേരിൽ കോടിക്കണക്കിന് രൂപ ശേഖരിച്ചതിനെതിരെ ഒന്നും പറയുന്നില്ല. 8251 കോടിയാണ് ബിജെപിക്ക് ഇങ്ങനെ ലഭിച്ചത്. ഇതിനെപ്പറ്റി യാതൊരു വാർത്തയും സജീവമായി വന്നിട്ടില്ല. 1952 കോടിയാണ് കോൺ​ഗ്രസിന് ലഭിച്ചത്. എന്നിട്ടാണ് ഇപ്പോൾ ടിക്കറ്റെടുക്കാൻ പോലും കാശില്ല എന്ന് പറയുന്നത്. കോൺ​ഗ്രസിന്റെ പ്രമുഖ വക്താക്കൾ തന്നെ ബിജെപിക്ക് 170 കോടി രൂപ ബോണ്ടായി നൽകി. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാട് സ്വീകരിച്ച പാർടികൾ ഇടതുപക്ഷ പാർടികളാണ്. അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഏക പാർടിയും സിപിഐ എം ആണ്. അങ്ങനെ റിപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഭൂരിഭാ​ഗം മാധ്യമങ്ങളും ഈ വിഷയത്തെ പ്രാധാന്യത്തോടെ സ്വീകരിക്കാത്തത്. ജനാധിപത്യത്തെയും ജനങ്ങളെയും കണക്കിലെടുത്തുകൊണ്ട് പ്രവർത്തിക്കുന്ന ഇടതുപക്ഷ പാർടികൾ അവരുടെ നിലപാടിന്റെയും നയത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്.

കെജ്രിവാളിന്റെ അറസ്റ്റാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന മറ്റൊരു പ്രശ്നം. സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രഭൂമിയായ അമേരിക്കയും ജർമനിയുമുൾപ്പെടെ കെജ്രിവാളിന്റെ അറസ്റ്റിനെതിരായി പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് നേട്ടങ്ങളുണ്ടാക്കുന്ന ബിജെപി നിലപാടിന്റെ ഉദാഹരണമാണ് ഇത്. എന്തുകൊണ്ട് ഇത് കേരളത്തിൽ വരുന്നില്ല എന്ന് ചോദിക്കുക മാത്രമാണ് കേരളത്തിലെ കോൺഗ്രസ് ചെയ്യുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം

സ. പിണറായി വിജയൻ

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്.

ലൈഫ് എന്ന മാതൃകാ പദ്ധതിയിലൂടെ കേരളം ഒരിക്കൽക്കൂടി രാജ്യത്തിന് വഴികാട്ടുന്നു

സ. എം ബി രാജേഷ്

ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീട് പൂർത്തിയാക്കി കേരളം പുതുചരിത്രം രചിക്കുകയാണ്. അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുകയാണ്. ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച 6,04,046 വീടുകളിൽ 5,00364 വീടുകളാണ് പൂർത്തിയായത്.

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.