Skip to main content

കോൺഗ്രസ്സും ബിജെപിയും ഒരു വിഭാഗം വലതുപക്ഷ മാധ്യങ്ങളും തെളിവിന്റെയോ വസ്തുതയുടെയോ കണികപോലുമില്ലാതെ ഇല്ലാക്കഥ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്

കോൺഗ്രസും ബിജെപിയും ഒരു വിഭാഗം വലതുപക്ഷ മാധ്യങ്ങളും കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി സ. പിണറായി വിജയനെതിരെ കഴിഞ്ഞ ഏറെ നാളുകളായി തികച്ചും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുടെ പുകമറ ഉയർത്തുക എന്നത് സ്ഥിരം പരിപാടിയായി വച്ച് പുലർത്തുകയാണ്. പിണറായിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പോലും ഇവർ വെറുതെ വിടുന്നില്ല. സ. പിണറായിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഇതുവരെ ഉന്നയിച്ച ആക്ഷേപങ്ങളിൽ ഒന്നുപോലും തെളിയിക്കാൻ അവർക്ക് ആവുന്നില്ല എന്ന് മാത്രമല്ല, തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണ് ഈ ആക്ഷേപങ്ങളെന്ന് ഓരോ തവണയും വെളിവാവുകയാണ് ചെയ്യുന്നത്. ലാവ്‌ലിൻ കേസ്, സിംഗപ്പൂരിലെ കമല ഇന്റർനാഷനൽ, സ്വർണ്ണക്കടത്ത് കേസ്, ബിരിയാണി ചെമ്പ്, കൈതോലപ്പായ, മാസപ്പടി തുടങ്ങി ഏതയെത്ര ആക്ഷേപങ്ങളാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ഇക്കൂട്ടർ ഉയർത്തികൊണ്ട് വന്നത്. ഒരു മര്യാദയുമില്ലാത്ത ആക്രമണങ്ങളാണ് ഒരു കുടുംബത്തിന് നേരെ ഇക്കൂട്ടർ നിരന്തരമായി നടത്തുന്നത്. ഓരോ ആക്ഷേപങ്ങളും പൊളിഞ്ഞ് വീഴുമ്പോൾ തങ്ങൾക്ക് തെറ്റ്‌ പറ്റിയെന്ന് പറയാനുള്ള സാമാന്യ മര്യാദപോലും സ്വീകരിക്കാതെ യാതൊരു കൂസലും ഇല്ലാതെ അടുത്ത നുണ ഉന്നയിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ആ ഗണത്തിൽ പെടുന്ന മറ്റൊരു നുണയാണ് പിസി ജോർജിന്റെ മകൻ കഴിഞ്ഞദിവസം ഉന്നയിച്ചിരിക്കുന്നത്. ഒരേ പേരിലുള്ള രണ്ടു സ്ഥാപനങ്ങളെ ചൂണ്ടിക്കാട്ടി അതിൽ മുഖ്യമന്ത്രിയുടെ മകളെ കൂട്ടിക്കെട്ടി ഇല്ലാക്കഥ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്. തെളിവിന്റെയോ വസ്തുതയുടെയോ കണികപോലുമില്ലാത്ത ഒരാക്ഷേപം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ മകളെയും അതുവഴി സ. പിണറായി വിജയനെയും പാർട്ടിയെയും ആക്രമിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സ. പിണറായി വിജയനോ സിപിഐ എമ്മിനോ എതിരെ ആരെന്ത് പറഞ്ഞാലും അത് ഒന്നാം പേജിൽ വെണ്ടക്ക വലിപ്പത്തിൽ പ്രിന്റ് ചെയ്യാൻ ഒരു മടിയുമില്ലാത്ത മനോരമ എന്ന പത്രവും കൂടി ചേരുമ്പോൾ എന്ത് നുണയും ആർക്കും പറയാം എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. മാധ്യമ പ്രവർത്തനത്തിന്റെ ധാർമികതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ ഒരു ശങ്കയുമില്ലാതെ നടപ്പാക്കുന്നു എന്നത് മാത്രമല്ല സാമാന്യമര്യാദ പോലും പാലിക്കേണ്ടതില്ല എന്ന നില വലതുപക്ഷ മാധ്യമങ്ങൾ പ്രത്യേകിച്ച് മനോരമ ഇക്കാര്യത്തിൽ സ്ഥിരമായി സ്വീകരിക്കുകയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.