Skip to main content

കോൺഗ്രസ്സും ബിജെപിയും ഒരു വിഭാഗം വലതുപക്ഷ മാധ്യങ്ങളും തെളിവിന്റെയോ വസ്തുതയുടെയോ കണികപോലുമില്ലാതെ ഇല്ലാക്കഥ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്

കോൺഗ്രസും ബിജെപിയും ഒരു വിഭാഗം വലതുപക്ഷ മാധ്യങ്ങളും കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി സ. പിണറായി വിജയനെതിരെ കഴിഞ്ഞ ഏറെ നാളുകളായി തികച്ചും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുടെ പുകമറ ഉയർത്തുക എന്നത് സ്ഥിരം പരിപാടിയായി വച്ച് പുലർത്തുകയാണ്. പിണറായിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പോലും ഇവർ വെറുതെ വിടുന്നില്ല. സ. പിണറായിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഇതുവരെ ഉന്നയിച്ച ആക്ഷേപങ്ങളിൽ ഒന്നുപോലും തെളിയിക്കാൻ അവർക്ക് ആവുന്നില്ല എന്ന് മാത്രമല്ല, തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണ് ഈ ആക്ഷേപങ്ങളെന്ന് ഓരോ തവണയും വെളിവാവുകയാണ് ചെയ്യുന്നത്. ലാവ്‌ലിൻ കേസ്, സിംഗപ്പൂരിലെ കമല ഇന്റർനാഷനൽ, സ്വർണ്ണക്കടത്ത് കേസ്, ബിരിയാണി ചെമ്പ്, കൈതോലപ്പായ, മാസപ്പടി തുടങ്ങി ഏതയെത്ര ആക്ഷേപങ്ങളാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ഇക്കൂട്ടർ ഉയർത്തികൊണ്ട് വന്നത്. ഒരു മര്യാദയുമില്ലാത്ത ആക്രമണങ്ങളാണ് ഒരു കുടുംബത്തിന് നേരെ ഇക്കൂട്ടർ നിരന്തരമായി നടത്തുന്നത്. ഓരോ ആക്ഷേപങ്ങളും പൊളിഞ്ഞ് വീഴുമ്പോൾ തങ്ങൾക്ക് തെറ്റ്‌ പറ്റിയെന്ന് പറയാനുള്ള സാമാന്യ മര്യാദപോലും സ്വീകരിക്കാതെ യാതൊരു കൂസലും ഇല്ലാതെ അടുത്ത നുണ ഉന്നയിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ആ ഗണത്തിൽ പെടുന്ന മറ്റൊരു നുണയാണ് പിസി ജോർജിന്റെ മകൻ കഴിഞ്ഞദിവസം ഉന്നയിച്ചിരിക്കുന്നത്. ഒരേ പേരിലുള്ള രണ്ടു സ്ഥാപനങ്ങളെ ചൂണ്ടിക്കാട്ടി അതിൽ മുഖ്യമന്ത്രിയുടെ മകളെ കൂട്ടിക്കെട്ടി ഇല്ലാക്കഥ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്. തെളിവിന്റെയോ വസ്തുതയുടെയോ കണികപോലുമില്ലാത്ത ഒരാക്ഷേപം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ മകളെയും അതുവഴി സ. പിണറായി വിജയനെയും പാർട്ടിയെയും ആക്രമിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സ. പിണറായി വിജയനോ സിപിഐ എമ്മിനോ എതിരെ ആരെന്ത് പറഞ്ഞാലും അത് ഒന്നാം പേജിൽ വെണ്ടക്ക വലിപ്പത്തിൽ പ്രിന്റ് ചെയ്യാൻ ഒരു മടിയുമില്ലാത്ത മനോരമ എന്ന പത്രവും കൂടി ചേരുമ്പോൾ എന്ത് നുണയും ആർക്കും പറയാം എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. മാധ്യമ പ്രവർത്തനത്തിന്റെ ധാർമികതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ ഒരു ശങ്കയുമില്ലാതെ നടപ്പാക്കുന്നു എന്നത് മാത്രമല്ല സാമാന്യമര്യാദ പോലും പാലിക്കേണ്ടതില്ല എന്ന നില വലതുപക്ഷ മാധ്യമങ്ങൾ പ്രത്യേകിച്ച് മനോരമ ഇക്കാര്യത്തിൽ സ്ഥിരമായി സ്വീകരിക്കുകയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.