Skip to main content

വയനാട്‌ ദുരിതബാധിതർക്കായി ഒരുവർഷം നീളുന്ന മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കും

വയനാട്‌ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർക്കുവേണ്ടി കുറഞ്ഞത്‌ ഒരുവർഷം നീളുന്ന മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കും. ദുരന്തത്തെ അതിജീവിച്ചെങ്കിലും ഇവരിൽ പലർക്കും ഉറക്കം കിട്ടുന്നില്ല. ചിലർ നിസംഗരായി മാത്രം ഇരിക്കുന്നു. ശബ്ദം കേട്ട്‌ പോലും പേടിക്കുന്നവരുണ്ട്‌. അവരെ സാധാരണ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരണം. പദ്ധതിക്ക്‌ 121 കൗൺസലർമാരുടെ സേവനമുണ്ടാകും. മുമ്പും പ്രകൃതിദുരന്തങ്ങളുണ്ടായപ്പോൾ മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ഇത്ര വിപുലമായ പദ്ധതി ഇതാദ്യമായാണ്.

കേരളത്തിലെ ജനങ്ങളുടെ ശരാശരി ആയുർദൈഘ്യം 76 എന്ന മികച്ച നിലയിലാണ്‌. എന്നാൽ ഇത്‌ പൂർണ ആരോഗ്യത്തോടെയുള്ള ജീവിതമാണോ എന്ന ചോദ്യമുയരുന്നുണ്ട്‌. ഇതിനാണ്‌ ആർദ്രം 2 ഊന്നൽ നൽകുന്നത്‌. ജീവിതശൈലീരോഗങ്ങൾ നിയന്ത്രിച്ച്‌, ആരോഗ്യപൂർണമായ ജീവിതം ഉറപ്പാക്കും. പുതിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കേരളം ആർജിച്ചിട്ടുണ്ട്‌. അനീമിയ, സ്‌തനാർബുദം, സെർവിക്കൽ ക്യാൻസർ എന്നിവ കണ്ടെത്തി തടയാൻ വിപുലമായ സ്‌ക്രീനിങ് സെപ്‌തംബറിൽ ആരംഭിക്കുകയാണ്‌.

പകർച്ചവ്യാധി മൂലം ഒരു ദുരന്തംകൂടി ഉണ്ടാകരുതെന്ന കാഴ്‌ചപ്പാടിലാണ്‌ ആരോഗ്യവകുപ്പ്‌ പ്രവർത്തിക്കുന്നത്‌. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ കേരളത്തിലേക്ക്‌ മലമ്പനി പോലുള്ള രോഗങ്ങൾ വരുന്നുണ്ട്‌. ഇത്‌ തടയാൻ സുശക്തമായ ചില തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഭാഗമായ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്‌. ഇവിടെ ജോലി ചെയ്യാൻ വരുന്നവർ ആവശ്യമായ പ്രതിരോധ കുത്തിവെയ്‌പ്പുകൾ എടുത്തിട്ടുണ്ടോ എന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.